കാസര്‍കോട്; അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ച രഞ്ജിതയെ ജാതീയമായി അപമാനിച്ച ഡെപ്യൂട്ടി തഹസില്‍ദാറെ സര്‍വീസില്‍ നിന്ന് സസ്‌പെന്റുചെയ്തു. വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി താഹസില്‍ദാര്‍ പവിത്രനാണ് ഫേസ്ബുക്ക് വഴി, മരിച്ച രഞ്ജിതയെ അപമാനിച്ചത്. അസഭ്യം നിറഞ്ഞ രീതിയിലായിരുന്നു തഹസില്‍ദാരുടെ പരാമര്‍ശം. പവി ആനന്ദാശ്രമം എന്ന ഫേസ് ബുക്ക് അക്കൗണ്ടില്‍ നിന്നാണ് അനുശോചന പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ടത്. വിവാദമായതോടെ തഹസില്‍ദാര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ ഇയാളെ റവന്യൂ മന്ത്രിയുടെ നിര്‍ദേശപ്രകാരം സസ്‌പെന്റ് ചെയ്യുകയായിരുന്നു. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാര്‍ ജോലിയില്‍നിന്ന് ലീവെടുത്ത് വിദേശത്തേയ്ക്ക് പോയതു കൊണ്ടാണ് അപകടത്തില്‍ രഞ്ജിത മരിക്കാനിടയായതെന്നാണ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചൊരു പോസ്റ്റില്‍ പവിത്രന്‍ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. രഞ്ജിതയുടെ പടത്തിന് ആദരാഞ്ജലികള്‍ എന്നെഴുതി പങ്കുവച്ച മറ്റൊരു പോസ്റ്റില്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ എന്നും കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍ മന്ത്രിയും എം എല്‍ എ യുമായ ചന്ദ്രശേഖരനെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ജാതീയമായി അധിക്ഷേപിച്ചതിന് 2024 സെപ്റ്റംബറില്‍ ഇയാളെ സസ്‌പെന്റ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് ഒരു മാസം മുന്‍പാണ് പവിത്രന്‍ ജോലിയില്‍ തിരികെ പ്രവേശിച്ചത്. ഇതിന് പിന്നാലെയാണ് മറ്റൊരു അധിക്ഷേപ പോസ്റ്റും പങ്കുവച്ചത്. അതേസമയം അപകടത്തില്‍ കൊല്ലപ്പെട്ട രഞ്ജിതയുടെ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം നാട്ടിലേയ്ക്ക് എത്തിക്കും. രഞ്ജിതയുടെ സഹോദരങ്ങളായ രഞ്ജിത്തും രതീഷും അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ നടപടിക്രമങ്ങള്‍ക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. ലണ്ടനില്‍ തിരികെയെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും നാട്ടിലെത്തി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്.

ഈ നാറിയെ ഡിസ്മിസ് ചെയ്യണം സസ്പെൻഡ് ചെയ്താൽ വീണ്ടും കയറി വരും നന്നിയില്ലാത്തവൻ
ഇനിയും വേടൻമാർ സമൂഹത്തിൽ ഉണ്ടാകണം എന്നാലല്ലേ ജാതി ഭ്രാന്ത് മൂക്കുകയുള്ളൂ..