യുഎഇ – ചെങ്കള ഇസ്ലാമിക് സെന്റർ ഭാരവാഹികൾ

ദുബായ്: യുഎഇ – ചെങ്കള ഇസ്ലാമിക് സെന്റർ ഭാരവാഹികളായി ന സി.ബി.മുഹമ്മദ്, സൈനുദീൻ മാളിക , മൊയ്തീൻ (ഉപദേശകസമിതി, കെ.എസ്.മഹമ്മൂദ് (പ്രസി), റിയാസ് സി.എ.(ജന.സെക്ര.) സുലൈമാൻ യു.ഐ. (ട്രഷ) എന്നിവരെ തി തിരഞ്ഞെടുത്തു.അൻഫൽ മനാനാണ് വർക്കിoഗ് സെക്രട്ടറി. നിസാർ എം.സി., ഹക്കിം പീടിക, മുൻതസിർ, മുഹമ്മദലി എന്നിവരെ വൈസ് പ്രസിഡന്റുമാരായും കരിം സി.ബി, സുനൈഫ് , സാബിത്ത് സി.ബി എന്നാ വരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. മൊയ്തീൻ കൈരളി ആധ്യക്ഷ്യം വഹിച്ചു. സി.ബി.മുഹമ്മദ് ഉദ് ഘാടനം ചെയ്തു. അൻഫൽ …

പാക്കിസ്താൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഒത്താശയോടെ കടത്തിയ 200 കോടി രൂപയുടെ ഹെറോയിനുമായി അമൃത്സർ സ്വദേശി അറസ്റ്റിൽ

ചണ്ഡിഗഡ്: പഞ്ചാബിൽ വൻലഹരിവേട്ട. പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഒത്താശയോടെ ഇൻ ഡ്യയിലേക്കു കടത്തിയ 200 കോടി രൂപ വിലയുള്ള 85 കിലോഗ്രാം ഹെറോയിനുമായി അമൃത് സർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമർജ്യോത് സിങ് എന്നയാളാണ് പിടിയിലായത്. പാക്കിസ്താൻ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര ലഹരി മാഫിയയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് സംസ്ഥാന പൊലീസ് മേധാവി ഗൗരവ് യാദവ് അറിയിച്ചു. അതിർത്തിയിലൂടെ കടത്തുന്ന ലഹരി പഞ്ചാബിൽ വിതരണം ചെയ്യുന്നതിനു ഇയാൾ നേതൃത്വം നൽകുകയായിരുന്നു.വിദേശത്തു നിന്നും വൻതോതിൽ …

ഭാര്യയെ വീടിന്റെ മേൽക്കൂരയിൽ തലകീഴായി കെട്ടിത്തൂക്കി; ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസ്

ബറേലി: വഴക്കിനെ തുടർന്ന് ഭാര്യയെ വീടിന്റെ മേൽക്കൂരയിൽ ഭർത്താവ് തലകീഴായി കെട്ടിത്തുക്കിയിട്ടു. വീട്ടുകാർ അതു നോക്കി നിന്ന് അയാളെ പ്രോത്സാഹിപ്പിച്ചു. . ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു.40 കാരനായ നിതിൻ സിങ്ങിനെതിരെയാണ് ഭാര്യ ഡോളിയെ(38) കൊലപ്പെടുത്താൻ ശ്രമിച്ചതിനു പൊലീസ് കേസെടുത്തത്. വഴക്കിനെ തുടർന്ന് ഡോളിയെ നിതിൻ മർദിച്ചു. തുടർന്ന് വീടിന്റെ മേൽക്കൂരയിൽ തലകീഴായി കെട്ടിത്തുക്കുകയായിരുന്നു. ഡോളിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടെത്തിയ അയൽക്കാരാണ് അവരെ നിലത്തിറക്കി രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 12 …

വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട്; 18, 19, 20തീയതികളിൽ കാസർകോട്ടു ഓറഞ്ച്, യെല്ലോ ജാഗ്രത

കാസർകോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് അടുത്ത അഞ്ചു ദിവസത്തെ കാലാവസ്ഥാ മുന്നറിയിപ്പു പ്രഖ്യാപിച്ചു. കാസർകോട്ട് 18 നു യെല്ലോ അലർട്ടും19,20 തീയതികളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 19-നു കാസർകോടിനു പുറമെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്.20 നു കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കു ഈ ദിവസം സാധ്യതയുണ്ട്. 24 മണിക്കൂറിൽ 115.6 എം.എം. മുതൽ 204.4 മില്ലി മീറ്റർ വരെ …

ഫുട്ബോൾ ആരാധകർക്കു നിരാശ; മെസിയും അർജന്റീനയും കേരളത്തിലേക്കില്ല, സ്ഥിരീകരിച്ച് മന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: ലോക ചാംപ്യന്മാരായ അർജന്റീന ദേശീയ ഫുട്ബോൾ ടീമും നായകൻ ലയണൽ മെസിയും കേരളത്തിൽ സൗഹൃദ മത്സരത്തിന് എത്തില്ലെന്ന് ഉറപ്പായി. സ്പോൺസർ പിന്മാറിയതിനാൽ മത്സരം നടക്കില്ലെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ ഓഫിസ് വ്യക്തമാക്കി.അർജന്റീന ടീം കേരളത്തിലെത്തുന്ന പരിപാടിക്കു 3 സ്പോൺസർമാരാണ് ഉണ്ടായിരുന്നത്. എന്നാൽ പറഞ്ഞ സമയത്തിനുള്ളിൽ പണം നൽകാൻ ഇവർക്കു കഴിഞ്ഞില്ല. 300 കോടി രൂപയായിരുന്നു ആകെ ചെലവ്. ഇതിൽ 200 കോടി രൂപ അർജന്റീന ടീമിനു നൽകാനുള്ളതാണ്.ഒക്ടോബറിൽ 2 സൗഹൃദ മത്സരങ്ങളിൽ പങ്കെടുക്കാൻ കേരളത്തിലെത്താമെന്ന് …

തല നദിയിൽ, കൈ വയലിൽ; ഭാര്യയും 3 കാമുകന്മാരും ചേർന്ന് 62 വയസ്സുകാരനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വലിച്ചെറിഞ്ഞു

ലക്നൗ: ഭാര്യയും 3 കാമുകന്മാരും ചേർന്ന് 62 വയസ്സുകാരനെ കൊന്ന് മൃതദേഹം 10 കഷണങ്ങളാക്കി പല ഇടങ്ങളിലായി വലിച്ചെറിഞ്ഞു. വിരമിച്ച കേന്ദ്രസർക്കാർ ജീവനക്കാരനായ ദേവേന്ദ്രറാമാണ് മരിച്ചത്. ഭാര്യ മായ (55) കുറ്റസമ്മതം നടത്തി. ഉത്തർപ്രദേശിലെ സിക്കന്ദർപുറിലാണ് സംഭവം. കഴിഞ്ഞ ദിവസം പ്രദേശത്തെ വയലിൽ നിന്നും മനുഷ്യന്റെ കൈയുടെ ഭാഗം കണ്ടെത്തിയിരുന്നു. അന്നേദിവസം വൈകുന്നേരം ഭർത്താവിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി മായ പൊലീസിനെ സമീപിച്ചു. ബിഹാറിലെ ബക്സർ റെയിൽവേ സ്റ്റേഷനിൽ നിന്ന് മകളെ കൂട്ടാൻ പോയ ദേവേന്ദ്രറാമിനെ കാണാനില്ലെന്നും ഫോണിൽ …

ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ള് ഷാപ്പില്‍ തീപിടിത്തം; വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു

കല്‍പറ്റ: വയനാട്ടില്‍ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ള് ഷാപ്പില്‍ തീപിടിത്തം. ആയിരം ഏക്കറിലെ തേയില ഫാക്ടറിക്ക് പിറകിലുള്ള കള്ള് ഷാപ്പിലാണ് വെള്ളിയാഴ്ച ഉച്ചയോടെ തീ പിടിച്ചത്. ഓല മേഞ്ഞ മേല്‍ക്കൂരകള്‍ പൂര്‍ണമായി കത്തി നശിച്ചു. കല്‍പ്പറ്റയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഗ്യാസ് ചോര്‍ന്നാണ് തീപിടിത്തം എന്നാണ് പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോള്‍ വിനോദ സഞ്ചാരികള്‍ സ്ഥലത്തുണ്ടായിരുന്നു. പെട്ടെന്ന് എല്ലാവരേയും സുരക്ഷിതരായി മാറ്റിയതിനാല്‍ മറ്റ് അപകടങ്ങള്‍ ഒന്നും ഉണ്ടായില്ല. കല്‍പറ്റയില്‍ നിന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയാണ് …

ആഗ്രഹിച്ചത് ആൺകുഞ്ഞിനെ; 14 ദിവസം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ വെട്ടികൊന്നു; മൃതദേഹം മാലിന്യകൂമ്പാരത്തിൽ എറിഞ്ഞു

ഹൈദരാബാദ്: 14 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ വെട്ടികൊന്നു. ഹൈദരാബാദിലെ ഗോൽകൊണ്ഡയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.അപ്പാർട്മെന്റിലെ സുരക്ഷാ ജീവനക്കാരനായ നേപ്പാൾ സ്വദേശി ജഗത് വിശ്വകർമയാണ് കൃത്യത്തിനു പിന്നിൽ. വെള്ളിയാഴ്ച പുലർച്ചെ 2നാണ് സംഭവം. ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ഭാര്യ അറിയാതെ ഇയാൾ കൊലപ്പെടുത്തി. പിന്നാലെ മൃതദേഹം അപ്പാർട്മെന്റിനു സമീപത്തെ മാലിന്യകൂമ്പാരത്തിലേക്ക് എറിഞ്ഞു.എന്നാൽ കുഞ്ഞിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഭാര്യ പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെൺകുഞ്ഞ് ജനിച്ചതിന്റെ ദേഷ്യത്തിലാണ് ഇയാൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. …

“വെള്ളിവളകൾ തനിക്കു നൽകുന്നില്ലെങ്കിൽ അമ്മയോടൊപ്പം ദഹിപ്പിക്കണം”; ചിതയിൽ കിടന്ന് മകന്റെ പ്രതിഷേധം, സംസ്കാര ചടങ്ങുകൾ വൈകിയത് മണിക്കൂറുകൾ

ജയ്പുർ: മരിച്ചുപോയ അമ്മയുടെ വെള്ളി വളകളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി മക്കൾ തമ്മിലുണ്ടായ തർക്കത്തിൽ സംസ്കാരചടങ്ങുകൾ 2 മണിക്കൂറോളം വൈകി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.80 വയസ്സുകാരിയായ ഭൂരി ദേവിക്ക് 7 ആൺമക്കളാണുള്ളത്. 6 ആൺമക്കൾ ഒരുമിച്ചും അഞ്ചാമത്തെ മകൻ ഓംപ്രകാശ് മറ്റൊരു സ്ഥലത്തുമാണ് താമസം. 4 വർഷത്തിലേറെയായി ഓംപ്രകാശും മറ്റു സഹോദരന്മാരുമായി സ്വത്ത് തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ഭൂരി ദേവി മരിച്ചത്. തുടർന്ന് വീടിനു സമീപത്തെ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. …

തുറന്നുപറച്ചില്‍ പുലിവാലായി; തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ ജി സുധാകരനെതിരെ പൊലീസ് കേസെടുത്തു

ആലപ്പുഴ: തപാല്‍ വോട്ട് തിരുത്തിയെന്ന തുറന്നുപറച്ചിലില്‍ മുന്‍ മന്ത്രി ജി സുധാകരനെതിരെ കേസ്. ാണ് കേസെടുത്തത്. കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് ആലപ്പുഴ സൗത്ത് പൊലീസിന്റെ നടപടി. ഐപിസി 465,468, 471 വകുപ്പുകള്‍ ചുമത്തിയാണ് കേസ്. മൂന്നു പതിറ്റാണ്ടു മുന്‍പ് ആലപ്പുഴയില്‍ മത്സരിച്ച കെവി ദേവദാസിനായി കൃത്രിമം നടത്തിയെന്നാണ് കഴിഞ്ഞ ദിവസം ജി സുധാകരന്‍ വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലില്‍ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു. വെളിപ്പെടുത്തല്‍ വിവാദമായതോടെ വ്യാഴാഴ്ച ഉച്ചയോടെ പുന്നപ്രയിലെ സുധാകരന്റെ വസതിയില്‍ എത്തി …

വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകുന്നു; തിങ്കളാഴ്ച കാസര്‍കോട് അടക്കം 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ ആഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിങ്കളാഴ്ച കാസര്‍കോട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഞ്ഞ …

പെരിയ, നവോദയ നഗറില്‍ മരിച്ച നിലയില്‍ കാണപ്പെട്ട യുവാവിനെ കുറിച്ച് സൂചന; ഉടുമുണ്ടിന്റെ ഒരു ഭാഗം കയറില്‍ കല്ലുകെട്ടിയ നിലയില്‍ കണ്ടെത്തി, പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായിട്ടും ദുരൂഹത തുടരുന്നു

കാസര്‍കോട്: പെരിയ, നവോദയ നഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സര്‍വ്വീസ് സ്‌റ്റേഷന്റെ മാലിന്യക്കുഴിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ കുറിച്ച് സൂചന. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കെത്തിയ ആളാണെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള പ്രാഥമിക സൂചന. ഇതു കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് സ്ലാബിട്ടു മൂടിയ മാലിന്യക്കുഴിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ടാങ്കിനകത്തു നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നോക്കിയവരാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജ്, ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈന്‍, എസ്.ഐ സവ്യസാചി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തി. …

കണ്ണൂര്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷത്തിലേക്കോ?; വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ അക്രമം, കല്ലേറ്, പതാകകള്‍ നശിപ്പിച്ചു

കണ്ണൂര്‍: ഇടവേളയ്ക്കു ശേഷം കണ്ണൂര്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷത്തിലേക്കോ? മലപ്പട്ടത്തിനു പിന്നാലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമ സംഭവങ്ങള്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു.യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡണ്ട് കെ. ഇര്‍ഷാദിന്റെ വീടിനു നേരെ വ്യാഴാഴ്ച രാത്രി ആക്രമണം നടന്നു. തൃച്ചംബരം പള്ളിക്കു സമീപത്തെ വീട്ടിനു നേരെയാണ് രാത്രി 12 മണിയോടെ ആക്രമണം ഉണ്ടായത്. കല്ലേറില്‍ മുകള്‍ നിലയിലെ ഒരു ജനല്‍ പാളിയും താഴത്തെ നിലയിലുള്ള ആറു ജനല്‍ പാളികളും തകര്‍ന്നു. വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന …

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മാടിക്കാലിലെ ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഡ്രൈവറായ യുവാവ് മരിച്ചു. പരവനടുക്കം മാടിക്കാലിലെ എം.ജഗദീഷ്(36) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ തറവാട് ശ്മശാനത്തില്‍ നടന്നു. പരേതനായ ടി. ബാലകൃഷ്ണന്റെയും ടി. കല്യാണിയുടെയും മകനാണ്. ഭാര്യ: മാളവിക. മകള്‍: ഇവ. സഹോദരങ്ങള്‍: എം ജയന്തി, എം രതീഷ്.

മംഗ്‌ളൂരു-രാമേശ്വരം എക്‌സ്പ്രസ് ജൂണില്‍; ഗോവ-മംഗ്‌ളൂരു വന്ദേഭാരത് കോഴിക്കോട്ടേക്കു നീട്ടുന്നതു പരിഗണനയില്‍

പാലക്കാട്: മംഗ്‌ളൂരു-രാമേശ്വരം എക്‌സ്പ്രസ് ജൂണില്‍ പുനരാരംഭിക്കുമെന്നു ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജര്‍ ആര്‍.എന്‍ സിംഗ് മലബാര്‍ മേഖലയിലെ എംപിമാരുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. ഗോവ-മംഗ്‌ളൂരു വന്ദേഭാരത് കോഴിക്കോടു വരെ നീട്ടുന്ന കാര്യവും മംഗളൂരു-പാലക്കാട് പാസഞ്ചര്‍ ട്രെയിനും സജീവ പരിഗണനയിലാണെന്നു ജനറല്‍ മാനേജര്‍ സംഘത്തെ അറിയിച്ചു.മലബാര്‍ മേഖലയിലെ റെയില്‍വെ യാത്രാപ്രശ്‌നങ്ങള്‍ ഈ മേഖലയിലെ എം.പിമാരുമായി പാലക്കാട്ട് ചര്‍ച്ച ചെയ്യുകയായിരുന്നു അദ്ദേഹം. ചര്‍ച്ചയില്‍ എം.കെ രാഘവന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാഫി പറമ്പില്‍, വി.കെ ശ്രീകണ്ഠന്‍, വി. ശിവദാസന്‍, പി.പി സുനീര്‍, …

കഞ്ചാവ് കേസില്‍ പിടിയിലായി; ഫോണ്‍ പരിശോധിക്കവെ പൊലീസ് ഒന്നു ഞെട്ടി, ഫോണില്‍ ബന്ധുവായ കുഞ്ഞിനെ ബലാത്സംഗം ചെയ്യുന്ന ദൃശ്യം

കൊച്ചി: കഞ്ചാവ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ മൊബൈല്‍ ഫോണില്‍ പീഡനദൃശ്യം. ബന്ധുവായ നാലുവയസുള്ള കുട്ടിയെയാണ് യുവാവ് പീഡിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെരുമ്പാവൂര്‍ പൊലീസ് 120 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടിയയത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ വാങ്ങിയ പൊലീസ് കഞ്ചാവിന്റെ ഉറവിടങ്ങള്‍ തേടി പരിശോധനകള്‍ നടത്തിയപ്പോഴാണ് പീഡനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍നിന്ന് ലഭിച്ചത്. ഇയാള്‍ തന്നെയാണ് ദൃശ്യം ചിത്രീകരിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ കുട്ടിയെ സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നും ലഹരിക്ക് അടിമയാണെന്നുമാണ് വിവരം. പെരുമ്പാവൂര്‍ പൊലീസ് സംഭവത്തില്‍ …

ഏഷ്യയില്‍ പുതിയ കോവിഡ് തരംഗമോ?; ജാഗ്രതാ നിര്‍ദേശവുമായി ഹോങ്കോങ്ങും സിങ്കപ്പൂരും

ന്യൂഡല്‍ഹി: വിനാശകരമായ കോവിഡ് മഹാമാരിയുമായി പിടിമുറുക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും,ഏഷ്യയിലെ പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതായി വിവരം. ഹോങ്കോങ്ങ്, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ രോഗം വ്യാപകമായതോടെ അധികാരികള്‍ ജാഗ്രതാ നിര്‍ദേശവുംപുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ കോവിഡ് തരംഗത്തെ സൂചിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.പോസിറ്റീവായ സാമ്പിളുകളുടെ എണ്ണം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായാണ് ഹോങ്കോങ്ങിലെ ആരോഗ്യ അധികാരികള്‍ വ്യക്തമാക്കുന്നത്. അതേസമയം, ചൈനയില്‍ കോവിഡിന്റെ പുതിയ തരംഗമുണ്ടെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മേയ് നാല് വരെയുള്ള അഞ്ച് ആഴ്ചകളില്‍ ചൈനയിലെ ആളുകള്‍ക്കിടയില്‍ കോവിഡ് …

ക്ലീനിക്കില്‍ പരിശോധനയ്‌ക്കെത്തിയ 20കാരിയോടു മോശമായി പെരുമാറി; നാട്ടുകാരെത്തി ഡോക്ടറെ കയ്യേറ്റം ചെയ്തു

മംഗ്‌ളൂരു: ക്ലീനിക്കില്‍ ചികിത്സക്ക് എത്തിയ ഇരുപതുകാരിയോട് മോശമായി പെരുമാറിയ ഡോക്ടറെ ജനക്കൂട്ടം കയ്യേറ്റം ചെയ്തു. യുവതിയുടെ പരാതി പ്രകാരം കേസെടുത്ത പൊലീസ് ഡോക്ടറെ അറസ്റ്റു ചെയ്തു. ബ്രഹ്‌മാവാര്‍, ശാസ്താവനയിലെ ഒരു സ്വകാര്യ ഡോക്ടറാണ്് അറസ്റ്റിലായത്. അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് യുവതി ഡോക്ടറുടെ ക്ലിനിക്കില്‍ എത്തിയത്. പരിശോധനയ്ക്കിടയില്‍ ഡോക്ടര്‍ മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. വീട്ടിലെത്തിയ യുവതി തനിക്കുണ്ടായ ദുരനുഭവം വീട്ടുകാരോട് പറഞ്ഞു. യുവതിയുടെ വീട്ടുകാര്‍ വിവരം നാട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് ഒരു കൂട്ടം ആള്‍ക്കാര്‍ ക്ലീനിക്കില്‍ എത്തുകയും …