കോഴിക്കോട്ട് ആള്‍ക്കൂട്ട അക്രമം: 20കാരനായ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സഹപാഠികളും അവരുടെ പിതാവും പിടിയില്‍

കോഴിക്കോട്: സഹപാഠികള്‍ തമ്മിലുണ്ടായ സംഘട്ടനത്തിനു പകരം ചോദിക്കാന്‍ പിതാവും രണ്ടു മക്കളും അവരുടെ ഇരുപതോളം സംഘാംഗങ്ങളും ചേര്‍ന്ന് നടത്തിയ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ 20കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സഹപാഠികളായ രണ്ടു പേരെയും അവരുടെ പിതാവിനെയും പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് മായനാട്ടുണ്ടായ ആള്‍ക്കൂട്ട അക്രമത്തില്‍ അമ്പലക്കണ്ടിലെ ബോബിയുടെ മകന്‍ സൂരജ് (20) ആണ് മരിച്ചത്. ചെത്തുകടവ് എസ്എന്‍ഇസി കോളേജ് വിദ്യാര്‍ത്ഥികളും സൂരജിന്റെ സഹപാഠികളുമായ അജയ്, വിജയ് എന്നിവരെയും അവരുടെ പിതാവ് മായനാട്ടെ മനോജിനെയും ചേവായൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. സംഘാംഗങ്ങള്‍ക്കു വേണ്ടി തിരച്ചിലാരംഭിച്ചു.
ചെത്തുകടവ് എസ്എന്‍ഇ.സി കോളേജ് വിദ്യാര്‍ത്ഥികളായ ഇവര്‍ തമ്മില്‍ ശനിയാഴ്ച കോളേജില്‍ വാക്കേറ്റവും സംഘട്ടനവുമുണ്ടായിരുന്നതായി പറയുന്നു. അതിന്റെ തുടര്‍ച്ചയാണ് ആള്‍കൂട്ട അക്രമം. അക്രമത്തില്‍ അവശനായ സൂരജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page