പ്രണയിച്ചു വിവാഹിതയായ ശ്രീലക്ഷ്മി ഭര്‍തൃമാതാവിന്റെ സഹോദരീപുത്രനായ അന്‍സാറിനൊപ്പം ഒളിച്ചോടി; ലോഡ്ജില്‍ നിന്നു പിടിയിലായ കാമുകനെ സ്ത്രീകളടക്കമുള്ള സംഘം പൊതിരെ തല്ലി

പയ്യന്നൂര്‍: പ്രണയിച്ച് ഒളിച്ചോടി വിവാഹിതയായ യുവതി ഭര്‍ത്താവിന്റെ ബന്ധുവിനൊപ്പം ഒളിച്ചോടി. തൃശൂരിലെ ലോഡ്ജില്‍ വച്ച് പിടിയിലായ കമിതാക്കളെ തളിപ്പറമ്പില്‍ എത്തിച്ചപ്പോള്‍ യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് കാമുകനെ പൊതിരെ തല്ലി. തൊടിയില്‍ വീട്ടില്‍ ശ്രീലക്ഷ്മി(21)യെയും കാമുകനെയും പൊലീസ് പിടികൂടി ബുധനാഴ്ച രാവിലെയാണ് തളിപ്പറമ്പില്‍ എത്തിച്ചത്. ഈ വിവരമറിഞ്ഞ് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവായ മുഹമ്മദ് സാഹിലിന്റെ സ്ത്രീകളടക്കമുള്ള ബന്ധുക്കള്‍ തടിച്ചു കൂടിയിരുന്നു. ലക്ഷ്മിക്കൊപ്പം ഉണ്ടായിരുന്ന കാമുകനായ അന്‍സാറിനെ എത്തിച്ച ഉടന്‍ സ്റ്റേഷന്‍ പരിസരത്തു വച്ച് ബന്ധുക്കള്‍ പൊതിരെ തല്ലി. അടി സഹിക്കാന്‍ കഴിയാതെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അന്‍സാറിനെ റിക്രിയേഷന്‍ ക്ലബ്ബിനു സമീപത്തു വച്ചും പൊതിരെ തല്ലുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. കോളേജ് വിദ്യാര്‍ത്ഥിനിയായ ശ്രീലക്ഷ്മി രണ്ടു വര്‍ഷം മുമ്പാണ് മാവിച്ചേരിയിലെ മുഹമ്മദ് സാലിഹിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു വയസുള്ള കുട്ടിയുണ്ട്. മാവിച്ചേരിയിലെ വീട്ടില്‍ താമസിച്ചുവരികയായിരുന്ന ശ്രീലക്ഷ്മിയെ ഏപ്രില്‍ 18ന് ആണ് കാണാതായത്. കോളേജിലേക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ശ്രീലക്ഷ്മി ഭര്‍തൃമാതാവിന്റെ സഹോദരിയുടെ പുത്രന്‍ അന്‍സാറിനൊപ്പം ഒളിച്ചോടുകയായിരുന്നു. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് കമിതാക്കളെ തൃശൂരിലെ ലോഡ്ജില്‍ വച്ച് പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page