‘പൊറോട്ടയും ബീഫും വേണം’; വെട്ടുകത്തിയുമായി അയല്‍വാസിയുടെ വീടിനു മുകളില്‍ കയറി യുവാവിന്റെ പരാക്രമം, നാട്ടുകാരും പൊലീസും പലയിടങ്ങളില്‍ ചെന്നെങ്കിലും ബീഫും പൊറോട്ടയും കിട്ടിയില്ല, ഒടുവില്‍ യുവാവിനെ താഴെയിറക്കിയത് ഇങ്ങനെ

കാസര്‍കോട്: വെട്ടുകത്തിയുമായി അയല്‍വാസിയുടെ വീടിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവ് നാട്ടുകാരെയും പൊലീസിനെയും വട്ടം കറക്കിയത് മണിക്കൂറോളം. ഒടുവില്‍ പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് സാഹസികമായി പിടികൂടി താഴെയിറക്കി. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കരിന്തളത്തെ ശ്രീധരന്‍ എന്നയാള്‍ വീടിന് മുകളില്‍ കയറി പരാക്രമം കാണിച്ചത്. അയല്‍വാസിയായ ലക്ഷ്മിയുടെ വീടിനു മുകളില്‍ ഏണിവഴിയാണ് കയറി കൂടിയത്. തുടര്‍ന്ന് വെട്ടുകത്തിയെടുത്ത് ഭീഷണി മുഴക്കുകയായിരുന്നു. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് നീലേശ്വരം എസ്‌ഐ കെ.വി. പ്രദീപനും സംഘവും സ്ഥലത്തെത്തി. ഒരുവിധം അനുനയിപ്പിച്ച് താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും ശ്രീധരന്‍ വഴങ്ങിയില്ല. ബീഫും പൊറോട്ടയും വേണമെന്ന വാശിയിലായിരുന്നു യുവാവ്. നാട്ടുകാരും പൊലീസും പലയിടങ്ങളില്‍ ചെന്നെങ്കിലും ഞായറാഴ്ച ആയതിനാല്‍ ബീഫും പൊറോട്ടയും കിട്ടിയില്ല. അതിനിടെയില്‍ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. എവിടെ നിന്നോ കൊണ്ടുവന്ന പെറോട്ടയുടെയും ബീഫിന്റെയും പൊതി തുറന്ന് പൊലീസ് യുവാവിന് പൊക്കി കാണിച്ചു കൊടുത്തു. സംസാരിച്ചുകൊണ്ടിരിക്കെ പിറകിലൂടെ ചെന്ന പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരുടെ സഹായത്തോടെ ശ്രീധരനെ പിടികൂടി താഴെ ഇറക്കുകയായിരുന്നു. താഴെയെത്തിയ ശ്രീധരന് പൊലീസും ഫയര്‍ ഫോഴ്‌സും പൊറോട്ടയ്ക്കും ബീഫിനും ഒപ്പം മുട്ടക്കറി കൂടി കൊടുത്തു.
‘ഒരു തവണ നിന്നോട് ക്ഷമിച്ചു, ഇനി മേലാല്‍ ഇത്തരം പണി കാണിക്കരുതെന്ന്’ സ്‌നേഹരൂപേണ ശ്രീധരനോട് ഉപദേശിച്ചാണ് ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ശ്രീധരന്‍ ഇതിനുമുമ്പും പലവട്ടം ആത്മഹത്യാ ഭീഷണി മുഴക്കിയതായി നാട്ടുകാര്‍ പറഞ്ഞു.

.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page