ഭര്‍ത്താവുമായുള്ള പിണക്കം മാറ്റാന്‍ മന്ത്രവാദം; യുവതിയെ പീഡിപ്പിച്ച് 61 ലക്ഷം രൂപ തട്ടിയ മന്ത്രവാദിയും സഹായിയും അറസ്റ്റില്‍

തൃശൂര്‍: ഭര്‍ത്താവുമായുള്ള പിണക്കം തീര്‍ത്തുതരാമെന്നു വിശ്വസിപ്പിച്ച് മയക്കു ഗുളിക നല്‍കി നിരവധി തവണ പീഡിപ്പിക്കുകയും 61 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയില്‍ മന്ത്രവാദിയും സഹായിയും അറസ്റ്റില്‍. മന്ത്രവാദി മലപ്പുറം മാറഞ്ചേരി, മാരാമുറ്റം കാണാക്കോട്ടയില്‍ താജുദ്ദീന്‍ (46), ഇയാളുടെ സഹായി നായരങ്ങാടി, കല്ലൂരിലെ ഷെക്കീര്‍ (27) എന്നിവരെയാണ് ചാവക്കാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ വിവി വിമലിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണ് യുവതി. ഇതിനിടയില്‍ മന്ത്രവാദിയുടെ ശിഷ്യനാണെന്നു വിശ്വസിപ്പിച്ച് ഷെക്കീര്‍ യുവതിയുടെ വീട്ടിലെത്തി തലവേദനയ്ക്കുള്ള മരുന്നാണെന്നു പറഞ്ഞ് ഗുളിക നല്‍കി. ഇതോടെ യുവതിയുടെ ബോധം പോയി. തുടര്‍ന്ന് ഷെക്കീര്‍ യുവതിയുടെ നഗ്നചിത്രം പകര്‍ത്തി. യുവതിക്കു ബോധം തിരിച്ചു കിട്ടിയപ്പോള്‍ നഗ്നചിത്രങ്ങള്‍ കാണിക്കുകയും ഇവ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും കാണിച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. പിന്നീട് മന്ത്രവാദിയായ താജുദ്ദീന്‍ യുവതിയുടെ വീട്ടിലെത്തി. യുവതിക്കു പ്രേതബാധയുണ്ടെന്നും അതിനു പരിഹാരം ഉണ്ടാക്കാമെന്നു പറഞ്ഞു മരുന്നു നല്‍കി. യുവതിക്കു ബോധം നഷ്ടപ്പെട്ടതോടെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് പല ദിവസങ്ങളിലായി യുവതിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയും 60 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തതായി ചാവക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. മന്ത്രവാദിയുടെ ശല്യം സഹിക്കാന്‍ കഴിയാതെയാണ് യുവതി പൊലീസിനെ സമീപിച്ചത്.


				
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page