വീണ്ടും ദുരഭിമാനക്കൊല; ഇഷ്ടമുള്ള യുവാവിനെ വിവാഹം കഴിക്കുമെന്ന് പറഞ്ഞ മകളെ അച്ഛന്‍ വെട്ടിക്കൊന്നു

മംഗ്‌ളൂരു: അന്യജാതിക്കാരനായ യുവാവുമായുള്ള പ്രണബന്ധം ഉപേക്ഷിക്കണമെന്ന ഉപദേശം അനുസരിക്കാത്തതിനെ തുടര്‍ന്ന് മകളെ അച്ഛന്‍ വെട്ടിക്കൊന്നു. ബിദര്‍, ഔറാദ്, ബരാഗന്‍രണ്ടയിലാണ് സംഭവം. മോണിക്ക (18)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം പിതാവ് മോത്തിറാം ജാദവ് ഒളിവില്‍ പോയി. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-‘ മോണിക്കയും മറ്റൊരു ജാതിയില്‍ പെട്ട യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ മോത്തിറാം അംഗീകരിച്ചില്ല. പ്രണയ ബന്ധത്തില്‍ നിന്നു പിന്മാറണമെന്നും മെച്ചപ്പെട്ട കുടുംബത്തിലുള്ള സ്വജാതിക്കാരനായ യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്നും മോത്തിറാം മകളെ ഉപദേശിച്ചുവെങ്കിലും മകള്‍ അനുസരിച്ചില്ല. തനിക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കുമെന്നു മോണിക്ക വ്യക്തമാക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് മകളെ കൊലപ്പെടുത്താന്‍ പിതാവ് തീരുമാനിച്ചത്.
ശനിയാഴ്ച പകല്‍ വീട്ടില്‍ മറ്റൊരുമില്ലാത്ത സമയത്ത് പ്രണയബന്ധത്തില്‍ നിന്നു പിന്മാറണമെന്ന് മകളോട് വീണ്ടും ആവശ്യപ്പെട്ടു. മോണിക്ക മുന്‍ നിലപാട് ആവര്‍ത്തിച്ചു. ഇതോടെ പ്രകോപിതനായ മോത്തിറാം മകളെ വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇയാളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.’
അന്യജാതിക്കാരനായ യുവാവിനെ വിവാഹം കഴിച്ചതിന്റെ വിരോധത്തില്‍ ദമ്പതികളെ വെട്ടിക്കൊന്ന കേസിലെ നാലു പ്രതികള്‍ക്ക് ജനുവരി 30ന് മംഗ്‌ളൂരു സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചിരുന്നു. ശിക്ഷാവിധി പുറത്തുവന്നു ദിവസങ്ങള്‍ കഴിയും മുമ്പാണ് വീണ്ടും ദുരഭിമാനക്കൊല നടന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page