യുവതിയെ വെട്ടിക്കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവിനെയും അമ്മയെയും വെട്ടിക്കൊന്നു

പാലക്കാട്: യുവതിയെ വെട്ടിക്കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി, കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവിനെയും മാതാവിനെയും വെട്ടിക്കൊന്നു. നെന്മാറ, പോത്തുണ്ടി സ്വദേശി സുധാകരന്‍ (56), ഇവരുടെ മാതാവ് ലക്ഷ്മി(76) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. തിങ്കളാഴ്ച 11 മണിയോടെയാണ് സംഭവം. പോത്തുണ്ടി സ്വദേശിയായ ചെന്താമരന്‍ ആണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടത്തിയത്.
സുധാകരന്റെ ഭാര്യ സജിതയെ 2018ല്‍ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ചെന്താമരന്‍. പ്രസ്തുത കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിഞ്ഞിരുന്ന ചെന്താമരന്‍ ഒന്നരമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ചെന്താമരന്റെ ഭാര്യയും മക്കളും അകന്നാണ് കഴിഞ്ഞിരുന്നത്. ഇതിനു കാരണക്കാരി സജിതയും ഭര്‍ത്താവ് സുധാകരനും മാതാവ് ലക്ഷ്മിയുമാണെന്നാണ് ചെന്താമരന്‍ കരുതിയിരുന്നത്. ഇതിന്റെ വിരോധത്തിലാണ് സജിതയെ 2018ല്‍ കൊലപ്പെടുത്തിയത്. പ്രസ്തുത കേസിന്റെ വിചാരണ നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ചെന്താമരന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page