കല്യോട്ട് ഇരട്ടക്കൊലക്കേസ് നാള്‍വഴികളിലൂടെ

കാസര്‍കോട്:പെരിയ, കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും 2019 ഫെബ്രുവരി 17നു രാത്രി 7.45 മണിയോടെ കല്യോട്ട് സ്‌കൂള്‍ റോഡിലെ തന്നിത്തോടാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തകേസ്.
ഫെബ്രുവരി 18:
സിപിഎം മുന്‍പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍, സുഹൃത്തും സഹായിയുമായ ബി.ജെ സജി എന്ന സജി ജോര്‍ജ് എന്നിവര്‍ അറസ്റ്റില്‍. തുടര്‍ന്ന് പീതാംബരനെ പാര്‍ട്ടി പുറത്താക്കി.
ഫെബ്രുവരി 21: ഇരട്ടക്കൊലക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. എസ് പി വി എം മുഹമ്മദിനെ അന്വേഷണ ഉദ്യോഗസ്ഥനായി തീരുമാനിച്ചു.
മാര്‍ച്ച് 2: അന്വേഷണ സംഘത്തലവനായ എസ് പി വി എം മുഹമ്മദ് റഫീഖിനെ തിരിച്ചയച്ചു. തൊട്ടു പിന്നാലെ അന്വേഷണ സംഘത്തിലെ ഡിവൈ.എസ്പി മാര്‍ക്കും സി ഐ മാര്‍ക്കും സ്ഥലം മാറ്റം.
ഏപ്രില്‍ 1: ഇരട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
മെയ് 14: സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ.മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
മെയ് 20: 14 പേരെ പ്രതിചേര്‍ത്ത് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.
സെപ്റ്റംബര്‍ 30: ഇരട്ടക്കൊല അന്വേഷണം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സിബിഐക്കു വിട്ടു
ഒക്ടോബര്‍ 29: സിബിഐ അന്വേഷണത്തിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. എന്നാല്‍ അപ്പീല്‍ തള്ളിക്കളഞ്ഞു. ഇതിനെതിരെ ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ തടസ ഹര്‍ജിയും നല്‍കി.

ഡിസംബര്‍ 1: സംസ്ഥാനസര്‍ക്കാറിന്റെ അപ്പില്‍ സുപ്രീംകോടതി തള്ളി. കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു.

ഡിസംബര്‍ 3: സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി ആനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍
അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
2023 ഫെബ്രുവരി 2: കൊച്ചി സിബിഐ കോടതിയുടെ വിചാരണ ആരംഭിച്ചു.

2024 ഡിസംബര്‍ 28:പതിനാല് പ്രതികളെ സിബിഐ കോടതി കുറ്റക്കാരായി കണ്ടെത്തി. 10 പേരെ വെറുതെ വിട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page