വീണു പരിക്കേറ്റെന്ന് മകൻ; പൊലീസിന്റെ ചോദ്യം ചെയ്യലിൽ സത്യം പുറത്തുവന്നു; മദ്യ ലഹരിയിൽ പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ആലപ്പുഴ: മദ്യലഹരിയില്‍ മകന്‍ പിതാവിനെ കുത്തിക്കൊലപ്പെടുത്തി. ഹരിപ്പാട് ചേപ്പാട് സ്വദേശി സോമന്‍ പിള്ള(65)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ അരുണ്‍.എസ്. നായരെ (29)നെ കരിയിലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവമുണ്ടായത്. മദ്യപിച്ചെത്തിയ അരുണും സോമന്‍ പിള്ളയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇരുവരും വീടിന് പുറത്തേക്ക് പോയി. പിന്നീട് ഏറെ സമയം കഴിഞ്ഞ് തിരിച്ചെത്തി വീടിനുള്ളിൽ കയറിയ അരുണ്‍ പിതാവ് പുറത്ത് വീണു കിടക്കുന്നു എന്നാണ് ഭാര്യയോട് പറഞ്ഞത്. ഇരുവരും ചേര്‍ന്ന് സോമന്‍ പിള്ളയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. അതേസമയം വീണ് പരിക്കേറ്റു എന്ന് തന്നെയാണ് ആശുപത്രിയിലും യുവാവ് പറഞ്ഞിരുന്നത്. ആശുപത്രി അധികൃതരുടെ സംശയത്തെ തുടർന്ന് പൊലീസിന് വിവരം നൽകിയിരുന്നു. അരുണിനെയും ഭാര്യയെയും അമ്മ പ്രസന്ന കുമാരിയെയും പൊലീസ് മൊഴി എടുക്കാനായി രാത്രി വിളിപ്പിച്ചിരുന്നു. അരുണിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് വിശദമായ ചോദ്യം ചെയ്യല്‍ നടത്തിയത്. തുടര്‍ന്നാണ് സോമന്‍പിള്ളയെ പുറത്ത് കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതാണെന്ന് ഇയാള്‍ സമ്മതിച്ചത്. ഇരുവരും സ്ഥിരമായി വൈകിട്ട് മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം ശനിയാഴ്ച ഉച്ചയ്ക്ക് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page