വെള്ളത്തിൽ വീണ് ഒരുമണിക്കൂറോളം ആരും കണ്ടില്ല, ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു

പാലക്കാട്: ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ഷമാലി (30), മകൻ സാമി റാം(2) എന്നിവരാണ് മരിച്ചത്. പാലക്കാട്‌ ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ വീട്ടിലെ ജലസംഭരണി തകർന്നായിരുന്നു അപകടം.
ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയും കുഞ്ഞുമാണ് ദാരുണമായി മരിച്ചത്. പശുഫാമിൽ താൽക്കാലികമായി നിർമിച്ച ടാങ്കാണ് പൊട്ടിയത്. വെള്ളത്തിൻ്റെ ശക്തി കാരണം മൂന്ന് ഭാഗത്തേക്കും പൊട്ടിയൊഴുകുകയായിരുന്നു.
അമ്മയും കുഞ്ഞും വെള്ളത്തിൽ അകപ്പെട്ട് ഒരുമണിക്കൂറോളം കിടന്നു. ഫാമിലുണ്ടായിരുന്നവർ പണി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബംഗാൾ സ്വദേശിയായ ബസുദേവിന്റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. പശു ഫാമിൽ ജോലി ചെയ്ത് വരികയായിരുന്നു ബസുദേവും ഭാര്യയും. വെള്ളിനേഴി സ്വദേശി രതീഷിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ഇവർ ജോലി ചെയ്തിരുന്നത്.
വെട്ടുക്കല്ലിൽ നിർമിച്ച ജലംസംഭരണി എങ്ങനെയാണ് പൊട്ടിയതെന്ന് വ്യക്തമല്ല.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page