മൊഗ്രാല്‍ നാങ്കിയില്‍ ശക്തമായ കടല്‍ക്ഷോഭം: തീരസംരക്ഷണ നിയമം ലംഘിച്ച് നിര്‍മ്മിച്ച റിസോര്‍ട്ട് കടലാക്രമണ ഭീഷണിയില്‍

കാസര്‍കോട്: മൊഗ്രാല്‍ തീരദേശ മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമാവുന്നു. മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് രണ്ടുവര്‍ഷം മുമ്പ് പുതുതായി നിര്‍മ്മിച്ച ബീച്ച് വ്യൂ റിസോര്‍ട്ട് കടലെടുക്കുന്ന അവസ്ഥയിലായി. റിസോര്‍ട്ടിന്റെ മതിലുകളും, ഒരു ഭാഗവും ഇതിനകം കടലെടുത്തു കഴിഞ്ഞു. പേരാല്‍ കണ്ണൂരിലെ മുഹമ്മദ് ഇര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്.
വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രസ്തുത സ്ഥലത്തുണ്ടായ രൂക്ഷമായ കടലാക്രമണത്തില്‍ മുഹമ്മദ്, ഖാലിദ് എന്നിവരുടെ വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഇതിനു സമീപത്താണ് റിസോര്‍ട്ട് നിര്‍മ്മിച്ചത്. കഴിഞ്ഞവര്‍ഷത്തെ കടലാക്രമണത്തില്‍ നാങ്കിയില്‍ തന്നെ ഇത്തരത്തില്‍ നിര്‍മ്മിച്ച ഈമാന്‍ റിസോര്‍ട്ടിന്റെ മതിലുകളും, കെട്ടിടത്തിന്റെ ഒരു ഭാഗവും കടലെടുത്തിയിരുന്നു.
തീരദേശ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ റിസോര്‍ട്ടിന് നിയമപരമായ അനുമതി നേടാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കെയാണ് പ്രകൃതി സ്വതസിദ്ധമായ പ്രതിഭാസങ്ങള്‍ പ്രകടിപ്പിച്ചിട്ടുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. പെര്‍വാഡ് കടപ്പുറത്തും നേരത്തെ കടലാക്രമണം ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരിക്കാടി ടോള്‍ ബൂത്തില്‍ വാഹന നിയന്ത്രണവും ഹമ്പ് നിര്‍മ്മാണവും: ക്ഷുഭിതരായ നാട്ടുകാര്‍ പ്രതികരിച്ചു; ടോള്‍ പിരിവു തുടങ്ങുന്നതുവരെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ഉറപ്പ്
പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ കുമ്പളയില്‍ ലീഗിനു ഭൂരിപക്ഷം ലഭിച്ചാല്‍ ആരായിരിക്കും പ്രസിഡന്റ്? എ കെ ആരിഫോ, എം പി ഖാലിദോ? അതിനു പറ്റിയവര്‍ വേറെയുമുണ്ടെന്നും അവകാശവാദം; തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പേ കുമ്പളയില്‍ ആവേശത്തിര

You cannot copy content of this page