യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; സഹോദരി ഭര്‍ത്താവും മകനും കസ്റ്റഡിയില്‍

മംഗ്ളൂരു: യുവതിയെ ദുരൂഹസാഹചര്യത്തില്‍ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സംശയത്തെത്തുടര്‍ന്ന് സഹോദരി ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു.
ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍ണ, ബിളിയൂരിലെ ഹേമാവതി(37)യാണ് കൊല്ലപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യം വീട്ടുകാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സാഹചര്യ തെളിവുകള്‍ സംശയത്തിനിടയാക്കി. പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് ശ്വാസം മുട്ടി മരിച്ചതാണെന്നു കണ്ടെത്തിയത്. തുടര്‍ന്നാണ് ഹേമാവതിയുടെ വീട്ടില്‍ താമസിക്കുന്ന സഹോദരി ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത മകനെയും കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഹോട്ടല്‍ ജീവനക്കാരിയാണ് കൊല്ലപ്പെട്ട ഹേമാവതി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page