അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്ക്; വീടുവിട്ടിറങ്ങിയ 14കാരി പുഴയില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിനെത്തുടര്‍ന്ന് താമസസ്ഥലത്തു നിന്ന് ഇറങ്ങിയ പതിനാലുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്, കള്ളക്കുറിച്ചിയിലെ പാണ്ഡ്യന്‍- മുനിയമ്മ ദമ്പതികളുടെ മകള്‍ എം. പവിത്ര(14)യാണ് മരിച്ചത്.
കല്ലായി അങ്ങാടിയിലെ വാടകമുറിയില്‍ താമസക്കാരാണ് പവിത്രയുടെ കുടുംബം. എട്ടാംതരം വിദ്യാര്‍ത്ഥിനിയാണ് പവിത്ര. നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വീട്ടുകാര്‍ വിലക്കിയിരുന്നു. ഇത് വകവെക്കാതെ വീണ്ടും ഫോണ്‍ ഉപയോഗം തുടരുകയായിരുന്നുവെന്ന് പറയുന്നു. ഇതോടെ കഴിഞ്ഞ ദിവസം രാത്രി വീട്ടുകാര്‍ ഫോണ്‍ വാങ്ങി വെച്ചിരുന്നു. ഇതോടെ പവിത്ര മുറിയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. വീട്ടുകാര്‍ പരിസരത്തെല്ലാം അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തിങ്കളാഴ്ച രാവിലെ മാഹി പുഴയിലെ മുകുന്ദന്‍ പാര്‍ക്കിനടുത്ത് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ നടത്തിയ തെരച്ചിലില്‍ ചെരുപ്പ് പുഴക്കരയില്‍ കണ്ടെത്തിയിരുന്നു. നിയമനടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം തമിഴ്നാട്ടിലേക്ക് കൊണ്ടപോയി. ശരവണന്‍, കോകില എന്നിവര്‍ പവിത്രയുടെ സഹോദരങ്ങളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page