ഒന്നിലേറെ തവണ ബലാല്‍സംഗം; തള്ളിയിട്ട് കൊല്ലാന്‍ ശ്രമവും; എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ജില്ലാ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗക്കുറ്റവും വധശ്രമക്കുറ്റവുമാണ് എംഎല്‍എക്കെതിരെ ചുമത്തിയിരിക്കുന്നത്. കോവളത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. തൃക്കാക്കര, കുന്നത്തുനാട് എന്നിവിടങ്ങളിലെ വീടുകളില്‍ വെച്ചും യുവതിയെ പീഡിപ്പിച്ചു. എംഎല്‍എയുമായി തര്‍ക്കമുണ്ടായപ്പോഴാണ് കൊല്ലാന്‍ ശ്രമിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. 2022 ലായിരുന്നു പേട്ട നിവാസിയായ യുവതി പൊലീസില്‍ പരാതി നല്‍കിയത്. യുവതിയെ എംഎല്‍എ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തു. കോവളത്ത് വെച്ച് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. ആദ്യം പീഡിപ്പിച്ചത് അടിമലത്തുറയിലെ റിസോര്‍ട്ടില്‍വെച്ചാണ്.
പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോള്‍ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. പരാതിയിലെ ആരോപണങ്ങള്‍ക്ക് തെളിവുകള്‍ ലഭിച്ചുവെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു. എല്‍ദോസിന്റെ രണ്ട് സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്. ആകെ മൂന്ന് പ്രതികളാണ് കേസിലുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page