നല്ല മനുഷ്യനാവാന്‍ ജയിലില്‍ നിന്നു അച്ചടിവിദ്യ പഠിച്ചയാള്‍ ജയില്‍ മോചിതനായ ശേഷം കള്ളനോട്ടടിച്ചു; വീണ്ടും ജയിലിലേക്ക്

ഭോപ്പാല്‍: ജയിലില്‍ നിന്ന് അച്ചടി വിദ്യ പരിശീലിച്ചയാള്‍ ജയിലില്‍ നിന്നിറങ്ങി ആ വിദ്യ ഉപയോഗിച്ചു കള്ളനോട്ടടിച്ചു. മാത്രമല്ല. അതു വ്യാപകമായി വിതരണവും ചെയ്തു.
മധ്യപ്രദേശ് വിഭിഷ സ്വദേശി ഭൂപേന്ദ്ര സിംഗ് ധാക്കത്ത് (35) എന്നയാളാണ് ജയിലില്‍ നിന്നു പഠിച്ച അച്ചടി വിദ്യ രാജ്യദ്രോഹക്കുറ്റത്തിനു പ്രയോഗിച്ചത്. കലപാതകമുള്‍പ്പെടെ 11 ക്രിമിനല്‍ കേസുകളില്‍ പ്രതിയായാണ് ധാക്കത്ത് ജയിലിലായത്. തടവു ശിക്ഷക്കിടയില്‍ നല്ല മനുഷ്യനാകാന്‍ ജയിലധികൃതരോടു ധാക്കത്ത് അവസരം തേടി. ഇനിയുള്ള കാലം അധ്വാനിച്ച് ആര്‍ക്കും ശല്യമുണ്ടാക്കാതെ ജീവിക്കുന്നതിനു പറ്റിയ തൊഴിലെന്ന നിലയ്ക്ക് അച്ചടി വിദ്യ ജയിലില്‍ നിന്നു പഠിച്ചു. ആ വിദ്യ ജയില്‍ മോചിതനായ ശേഷം രാജ്യദ്രോഹത്തിനു പ്രയോഗിക്കുകയായിരുന്നു.
200 രൂപയുടെ 95 വ്യാജ കറന്‍സികളുമായാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നു കളര്‍ പ്രിന്റര്‍, ആറു മഷിക്കുപ്പികള്‍, കള്ളനോട്ടടിക്കാന്‍ ഉപയോഗിക്കുന്ന പേപ്പര്‍ എന്നിവയും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
കുറേ നാളായി താന്‍ കള്ളനോട്ടടിച്ചു വിതരണം ചെയ്യുന്നുണ്ടെന്ന് ഇയാള്‍ പൊലീസിനോടു സമ്മതിച്ചു. 2003ല്‍ ഇയാളെ മധ്യപ്രദേശിലെ നാലു ജില്ലകളില്‍ നിന്ന് ഒരു വര്‍ഷത്തേക്കു പുറത്താക്കിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചെര്‍ക്കളയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് പടിയത്തടുക്ക സ്വദേശിക്ക് പരിക്ക്; പ്രകോപനം കാണിച്ച കാര്‍ യാത്രക്കാരനെ നാട്ടുകാര്‍ തടഞ്ഞുവച്ചു; വിവരം അറിഞ്ഞെത്തിയ എസ് ഐയെയും സംഘത്തെയും കാര്‍ യാത്രക്കാരന്‍ ആക്രമിച്ചു; നിരവധി കേസുകളില്‍ പ്രതിയായ പനത്തടി സ്വദേശി അറസ്റ്റില്‍

You cannot copy content of this page