വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരിയെ മോചനദ്രവ്യം നൽകാത്തതിനെ തുടർന്ന് അക്രമിസംഘം കൊലപ്പെടുത്തി. ആഗ്രയിലെ പല്ലവി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ആറ് ലക്ഷം രൂപയാണ് കുട്ടിയുടെ കുടുംബത്തോട് സംഘം ആവശ്യപ്പെട്ടത്. രണ്ടുദിവസം മുമ്പാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. എന്നാൽ ഈ തുക നൽകാനുള്ള സാമ്പത്തികശേഷി കുടുംബത്തിനുണ്ടായിരുന്നില്ല. തിങ്കളാഴ്ച രാവിലെയാണ് പ്രതികൾ കൊലപാതകം നടത്തിയത്. വീട്ടിൽ നിന്നും മകളെ കാണാതായതോടെ വീട്ടുകാർ സംഭവം പൊലീസിൽ അറിയിച്ചിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ
പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിലും തുടർന്നുള്ള കൊലപാതകത്തിലും പങ്കുണ്ടെന്ന് ഇവർ സമ്മതിച്ചു.