‘സഹകരിച്ചില്ലെങ്കില്‍ മാര്‍ക്ക് തരില്ല’; വൈവക്കിടെ പ്രഫസര്‍ പീഡിപ്പിച്ചെന്ന പരാതിയുമായി മെഡിക്കല്‍ വിദ്യാര്‍ഥിനി

വൈവ നടക്കുന്നതിനിടെ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയാണു പരാതി നല്‍കിയത്. പ്രാക്ടിക്കല്‍ വൈവ നടക്കുന്നതിനിടെ അടുത്തേക്കു കസേര വലിച്ചിട്ടിരുന്ന പ്രഫസര്‍ അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ചാണ് തുടക്കം. സാധാരണ അധ്യാപകര്‍ക്ക് എതിര്‍വശത്തിരുന്നാണ് വിദ്യാര്‍ഥികള്‍ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നത്. ചോദ്യം ചോദിക്കാനെന്ന വ്യാജേന അയാള്‍ എന്റെ കഴുത്തില്‍ സ്പര്‍ശിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ തൊടാന്‍ ശ്രമിക്കുകയും ചെയ്തതായി വിദ്യാര്‍ഥിനി ആരോപിച്ചു. പെണ്‍കുട്ടി എഴുനേറ്റ് പോകാന്‍ ശ്രമിച്ചപ്പോള്‍, സഹകരിച്ചില്ലെങ്കില്‍ എഴുത്തു പരീക്ഷയിലെ മാര്‍ക്കില്‍ അതു പ്രതിഫലിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. താന്‍ മാത്രമല്ല ഇരയല്ലെന്നും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും സമാനമായ സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ പരീക്ഷയില്‍ പരാജയപ്പെടുമെന്ന ഭയം കാരണം എല്ലാവരും മൗനം പാലിക്കുകയായിരുന്നെന്നും വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തി. ഒരു സ്ത്രീയെ അവളുടെ മാന്യതയെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആക്രമിച്ചതിനും സ്ത്രീയുടെ മാന്യതയെ അപമാനിച്ചതിനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പ്രൊഫസറിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും കുറ്റാരോപിതനായ പ്രൊഫസര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
ഉപ്പളയില്‍ പൊലീസുകാരനെ കാറിടിച്ചു തെറുപ്പിച്ചു; അക്രമത്തിനു ഇരയായത് മയക്കുമരുന്നു വേട്ടയ്‌ക്കെത്തിയ കെ.എ.പി ക്യാമ്പിലെ പൊലീസുകാരന്‍, കാറുമായി രക്ഷപ്പെട്ട നാസറിനെതിരെ വധശ്രമത്തിനു കേസ്

You cannot copy content of this page