മുംബൈ: ഹാജി മലങ്ക് ദർഗ്ഗ സിയാറാത്തിനു പോകുകയായിരുന്ന എറണാകുളം, കുമാരപുരം സ്വദേശി മൊയ്‌ദീൻ കുട്ടി (62) ചൊവ്വാഴ്ച യാത്രയ്ക്കിടയിൽ മരിച്ചു. മൃതദേഹം ബുധനാഴ്ച രാവിലെ വിമാനമാർഗം നാട്ടിലെത്തിച്ചു കബറടക്കി. കല്യാൺ മീര ആശുപതിയിൽ സക്ഷിച്ചിരുന്ന മൃതദേഹം ബോംബെ കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു പ്രാഥമിക കർമ്മങ്ങൾക്കു ശേഷം കൊച്ചി വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. സെക്രട്ടറി ഹനീഫ കോബനൂർ, വടാല ബ്രാഞ്ച് ഭാരവാഹികളായ ഷൌക്കത്ത് അലി, കാസിം കുട്ടി, മാനേജർ റസാക്ക്, എന്നിവരും ഒപ്പമുണ്ടായിരുന്നവരും മയ്യിത്ത് പരിപാലനത്തിന് നേതൃത്വം നൽകി. ഉച്ചയോടെ എറണാകുളം കുമാരപുരം പിണർമുണ്ട മുസ്ലിം ജമാഅത്ത് ഖബർ സ്ഥാനിൽ മറവ് ചെയ്തു. മരണവിവരം അറിഞ്ഞത് മുതൽ ജമാഅത്ത് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി എന്നിവർ ബന്ധുക്കളുമായും, ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നവരോടും ബന്ധപ്പെട്ടിരുന്നു. പ്രസിഡന്റ് കാദർ ഹാജിയുടെ അഭ്യർത്ഥനമാനിച്ചു ഉല്ലാസ് നഗറിലെ മലയാളി സാമൂഹ്യ പ്രവർത്തകനായ ലാന പി.കെ, കല്യാൺ ജനശക്തി പ്രവർത്തകൻ ഷൈജു എന്നിവരും എല്ലാ സഹായങ്ങ ചെയ്തു.
