ഏഴാം ക്ലാസുകാരന്‍ യൂണിഫോമില്‍ ആത്മഹത്യ ചെയ്തു; അധ്യാപകര്‍ വടി കൊണ്ട് തല്ലിയതായി കണ്ടെത്തി; അധ്യാപികയടക്കം രണ്ടുപേര്‍ക്കെതിരെ കേസെടുത്തു

കാട്ടൂരിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യയില്‍ രണ്ട് അധ്യാപകര്‍ക്ക് എതിരെ കേസെടുത്തു. കായികാധ്യാപകന്‍ ക്രിസ്തുദാസ്, രമ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്. അധ്യാപകരെ നേരത്തെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തില്‍ മറ്റു വകുപ്പുകള്‍ കൂടി ചുമത്തും എന്ന് പൊലീസ് അറിയിച്ചു. ഫെബ്രുവരി 15നാണ് ആലപ്പുഴ കാട്ടൂരില്‍ 13 വയസ്സുകാരന്‍ പ്രജിത്ത് സ്‌കൂള്‍ വിട്ടു വന്നശേഷം യൂണിഫോമില്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ക്ലാസില്‍ താമസിച്ചു എത്തിയതിന് അധ്യാപകരുടെ ശിക്ഷാനടപടിയില്‍ മനം നൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെയും സഹപാഠികളുടെയും മൊഴി. വിവാദ ദിവസം, അവസാന പീരീഡില്‍ കാണാതായ പ്രജിത്തിനെയും സഹപാഠി അജയിനേയും അന്വേഷിച്ച് അധ്യാപകര്‍ സ്‌കൂളിലെ മൈക്കില്‍ അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നു. തുടര്‍ന്ന് ക്ലാസിലെത്തിയ വിദ്യാര്‍ഥികള്‍ അജയിന് തലകറക്കം ഉണ്ടായതിനെ തുടര്‍ന്ന് വെള്ളം കുടിക്കാന്‍ പോയതാണെന്ന് പറഞ്ഞിരുന്നു. കഞ്ചാവ് വലിക്കാന്‍ പോയതാണെന്നും മറ്റും പറഞ്ഞ് അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ അപമാനിക്കുകയും ചെയ്തു. അധ്യാപകരായ ക്രിസ്തുദാസ്, രേഷ്മ, ഡോളി എന്നിവര്‍ ചൂരല്‍ കൊണ്ട് മര്‍ദിച്ചു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും ആരോപണമുണ്ട്. ഇതിന്റെ അടിസ്ഥനത്തിലാണ് കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page