ആക്രമണം പ്രത്യാക്രമണം; ഇറാന്‍ സൈന്യത്തിനെതിരെ അമേരിക്കയുടെ പോര്‍ വിമാനാക്രമണം

വാഷിങ്ടണ്‍: ഇറാന്‍ അനുകൂല സൈനിക വിഭാഗത്തിനെതിരെ അമേരിക്കന്‍ ആക്രമണം. സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ സേന പോര്‍ വിമാനാക്രമണം നടത്തിയത്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി സേനയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം പകലാണ് സൈന്യത്തിന് ആക്രമണത്തിന് അനുമതി നല്‍കിയത്. മൂന്ന് പേരെ കൊലപ്പെടുത്തിയ ഡ്രോണ്‍ ആക്രമണത്തിന് പ്രതികരിച്ചാണ് അമേരിക്കയുടെ ആക്രമണം. നാശനഷ്ടം കണക്കാക്കിയിട്ടില്ല. ദൗത്യം ഇന്നാരംഭിക്കുകയാണെന്നും സമയവും ആക്രമണകേന്ദ്രങ്ങളും തുടര്‍ന്നും തെരഞ്ഞെടുക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. അമേരിക്കക്കാരെ ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്നും ജോ ബൈഡന്‍ വ്യക്തമാക്കി. മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും 40 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തിനുള്ള മറുപടിയായിട്ടായിരുന്നു ആക്രമണം. ജനുവരി 28ന് ജോര്‍ദ്ദാനിലെ സൈനിക കേന്ദ്രത്തിലായിരുന്നു ആക്രമണം ഉണ്ടായത്. അര മണിക്കൂര്‍ നീണ്ട ആക്രമണത്തിനിടെ സിറിയയിലെ നാലും ഇറാഖിലെ മൂന്നും കേന്ദ്രങ്ങള്‍ അമേരിക്കന്‍ സേന വ്യോമാക്രമണത്തിലൂടെ തകര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page