ലൈംഗിക പീഡന പരാതി; ഐ എം എം കൊൽക്കത്ത ഡയറക്ടറുടെ സ്ഥാനം തെറിച്ചു



കൊൽക്കത്ത:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കൽക്കട്ട (ഐഐഎം-സി) ഡയറക്ടർ ഇൻ ചാർജ് സഹദേബ് സർക്കാരിനെ ലൈംഗികാതിക്രമ പരാതിയെ തുടർന്ന് നീക്കം ചെയ്തു.ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിയുടെ (ഐസിസി) ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാരിനെതിരെ നടപടിയെടുത്തതെന്നും ആരോപണങ്ങൾ അന്വേഷിക്കുകയാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ചൊവ്വാഴ്ച വൈകുന്നേരം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഐഐഎം-സി, അടുത്ത സീനിയർ ഫാക്കൽറ്റി അംഗമായ പ്രൊഫസർ സൈബൽ ചതോപാധ്യായയെ ഡയറക്ടർ-ഇൻ-ചാർജ് ആയി  നിയമിച്ചിട്ടുണ്ട്. ഐ ഐ എം ആഭ്യന്തര പരിഹാര സെല്ലിൻ്റ വിശദീകരണം ഇങ്ങിനെയാണ്.
“ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി (ഐസിസി)  ഡയറക്ടർ ഇൻ ചാർജ് പ്രൊഫസറിനെതിരെ 2013ലെ ജോലിസ്ഥലത്തെ സ്ത്രീകളുടെ ലൈംഗികാതിക്രമം (തടയൽ, നിരോധനം, പരിഹാരം) നിയമം (POSH ആക്റ്റ്) പ്രകാരം രേഖാമൂലമുള്ള പരാതി സ്വീകരിച്ചിട്ടുണ്ട്. സഹദേബ് സർക്കാരിനെതിരെയുള്ള പരാതിക്ക് ഔപചാരികമായ അന്വേഷണം ആവശ്യമാണെന്ന് ICC ഉറപ്പു വരുത്തുകയും അത് ബോർഡ് ഓഫ് ഗവർണേഴ്‌സിനെ (BoG) അറിയിക്കുകയും ചെയ്തു. IIM-C ബോർഡ് ഓഫ് ഗവർണേഴ്‌സ് 2024 ജനുവരി 6-ന്  പ്രത്യേക യോഗം ചേർന്നു, പ്രൊഫസർ സഹദേബ് സർക്കാർ ഡയറക്ടർ-ഇൻ-ചാർജ് ഓഫീസിൽ തുടരേണ്ടതില്ലെന്നും പ്രസ്തുത  സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നുമുള്ള ഐസിസിയുടെ ശുപാർശ അംഗീകരിച്ചു. ഐസിസിയുടെ മുമ്പാകെയുള്ള ഔപചാരികമായ അന്വേഷണം നടക്കുമ്പോൾ അദ്ദേഹത്തിന് ഐഐഎം കൽക്കട്ടയിൽ അഡ്മിനിസ്‌ട്രേറ്റീവ് ചാർജുകൾ ഉണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കാൻ ശുപാർശ ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page