‘കുറ്റം നോക്കിയാണ് നടപടി, ആളെ നോക്കിയല്ല’; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെ ന്യായീകരിച്ച് ഇ.പി.ജയരാജന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റു ചെയ്തതിനെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. പൊലീസിനെ ആക്രമിച്ച് ക്രമ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. ആളെ നോക്കിയല്ല, ചെയ്ത കുറ്റം നോക്കിയാണ് നടപടിയെടുക്കുന്നതെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ വടിയും കല്ലുമെടുത്ത് പൊലീസിനെ ആക്രമിക്കുന്നത് നിര്‍ത്തണം. അക്രമികള്‍ക്ക് പ്രത്യേക സംരക്ഷണം ഇല്ല. നേതാവായാലും നിയമം ബാധകമാണ്. അറസ്റ്റിനെതിരായ പ്രതിഷേധ ആഹ്വാനം അക്രമം നടത്താന്‍ വേണ്ടി മാത്രമാണ്. പൊലീസിന് തുടര്‍ച്ചയായ ആക്രമിക്കുകയായിരുന്നു എന്നിട്ടും പൊലീസ് സംയമനം പാലിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ സമരത്തിന്റെ മുദ്രാവാക്യം എന്താണ്. അക്രമത്തിന് തുനിഞ്ഞാല്‍ പൊലീസ് നോക്കി നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കണ്ണൂരിന്റെ കിരീട നേട്ടം ഗവര്‍ണര്‍ക്കുള്ള മറുപടിയെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ഗവര്‍ണറുടെ ആക്ഷേപത്തിനുള്ള മറുപടിയാണ് കലയിലൂടെ കണ്ണൂരിലെ കുട്ടികള്‍ നല്‍കിയത്. കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് നേടിയ കണ്ണൂരിനെ അദ്ദേഹം അഭിനന്ദിച്ചു. അതേസമയം, കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ആത്മബന്ധത്തെ അദ്ദേഹം വിമര്‍ശിച്ചു. ഒ രാജഗോപാലിന്റെ തരൂര്‍ അനുകൂല പ്രസ്താവന അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ്. ശശി തരൂരിനെ വിജയിപ്പിക്കാനുള്ള പ്രഖ്യാപനമാണ് ബിജെപി നടത്തിയത്. പ്രധാനമന്ത്രിയുടെ കേരള വിരുദ്ധ പ്രസംഗത്തിന് കോണ്‍ഗ്രസ്സ് കയ്യടിച്ചു. കേരളത്തിന് അര്‍ഹമായ വിഹിതം അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page