മുൻ മോഡൽ ഹോട്ടലിൽ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് കാമുകനായ ഗുണ്ടാ നേതാവിനെ വധിച്ച കേസിലെ പ്രതി; മോഡലിന്റെ മൃതദേഹം കണ്ടെത്തിയില്ല

മുംബൈ: ഗുണ്ടാനേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും മുൻ മോഡലുമായ യുവതി ഹോട്ടലിൽ വെടിയേറ്റു മരിച്ചു. ഗുരുഗ്രാം സ്വദേശിയായ ദിവ്യ പഹൂജ(27)യാണ് കൊല്ലപ്പെട്ടത്. കൊല കേസിൽ ജാമ്യത്തിൽ കഴിയവെയാണ് ദിവ്യയുടെ കൊല നടന്നത്. ഹോട്ടൽ ഉടമയാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല.
ഗുരുഗ്രാമിലെ ഒരു ഹോട്ടലിൽ ചൊവ്വാഴ്ചയാണ് ദിവ്യ കൊല്ലപ്പെടുന്നത്. ഹോട്ടലുടമയും ഡൽഹിയിലെ വ്യവസായിയുമായ അഭിജിത് സിങ്ങാണ് കൊലപാതകത്തിനു പിന്നിലെന്നാണ് ദിവ്യ പഹൂജയുടെ സഹോദരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അഭിജിത്തിനോപ്പമാണ് ദിവ്യ വീട്ടിൽ നിന്ന് പോയതെന്നും ചൊവ്വാഴ്ച രാവിലെ വരെ ദിവ്യ ഫോണിൽ ബന്ധപ്പെട്ടിരുന്നെന്നും സഹോദരിയുടെ പരാതിയിൽ പറയുന്നു. പിന്നീട് ദിവ്യയെ വിളിച്ചട്ട് കിട്ടിയില്ലെന്നും സഹോദരിയുടെ വിവരം തിരക്കി അഭിജിത് സിങ്ങിനെ വിളിച്ചെങ്കിലും സംസാരിക്കാൻ കൂട്ടാക്കിയില്ലെന്നും പരാതിയിലുണ്ട്.
അതിനിടെ, അഭിജിത് സിങ്ങും മറ്റ് നാലു പേരും ചേർന്ന് തുണിയിൽ പൊതിഞ്ഞ ഒരു മൃതദേഹം കാറിൽ നിന്ന് വലിച്ചിറക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങൾ വഴിയാണ് മൂന്ന് പേരെ തിരിച്ചറിഞ്ഞതും. അവർ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്.
ഗുണ്ടാനേതാവായ സന്ദീപ് ഗഡോലി കൊല്ലപ്പെട്ട കേസിൽ ദിവ്യ മുഖ്യസാക്ഷിയായതിനാൽ നേരത്തെ ഭീഷണി ഉണ്ടായിരുന്നു. ദിവ്യയുടെ മരണത്തിന് ഈ കേസുമായി ബന്ധമുണ്ടെന്നും സഹോദരി ആരോപിച്ചു. 2016 ഫെബ്രുവരി ഏഴിനാണ് ഗുണ്ടാനേതാവ് സന്ദീപ് ഗഡോലി വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നത്. ദിവ്യയുടെ കാമുകനായിരുന്നു സന്ദീപ് ഗഡോലി. ഇരുവരും മുംബൈയിലെ ഒരു ഹോട്ടലിൽ തങ്ങുന്നതിനിടെയാണ് ഹരിയാന പൊലീസ് മുറിയിൽ കടന്നു കയറി സന്ദീപിനു നേരെ വെടിയുതിർക്കുന്നത്. സന്ദീപ് തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും സ്വയം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് വെടി വെച്ചതെന്നുമായിരുന്നു പൊലീസിന്റെ വാദം. എന്നാൽ സന്ദീപ് നിരായുധനായിരുന്നുവെന്നും പൊലീസ് പ്രകോപനമില്ലാതെ വെടിവെയ്ക്കുകയായിരുന്നു എന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. സന്ദീപിന്റെ എതിരാളിയായ ബിന്ദർ ഗുജ്ജാർ എന്നയാൾ ഹരിയാന പൊലീസിന്റെ സഹായത്തോടെ സന്ദീപിനെ വകവരുത്താൻ ശ്രമിച്ചതാണെന്ന് പിന്നീട് അന്വേഷണത്തിൽ തെളിഞ്ഞു. ദിവ്യയെ സന്ദീപിനെ കുടുക്കാൻ ഹണി ട്രാപ്പായി ഉപയോഗിച്ചതാണെന്നും സന്ദീപിനെ കൊല്ലാൻ സഹായിച്ചത് ദിവ്യയാണെന്നും പൊലീസ് പറയുന്നു. പിന്നാലെ 18-ാം വയസ്സിൽ ദിവ്യ ജയിലിലായി. ഈ കേസിൽ കഴിഞ്ഞവർഷമാണ് ദിവ്യ ജാമ്യത്തിലിറങ്ങിയത്.
ദിവ്യയുടെ മൃതദേഹവും മറ്റു പ്രതികളേയും കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
രേഷ്മയുടെ കൊലപാതകം: പ്രതി ബിജു പൗലോസിനെ മൂന്നു ദിവസത്തേയ്ക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു; പ്രതിയെ പാണത്തൂരില്‍ എത്തിച്ച് തെളിവെടുപ്പ് തുടങ്ങി, ഫയര്‍ഫോഴ്സിന്റെ സ്‌കൂബ ടീമും രംഗത്ത്, ബാറുടമയെ കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം