എം.വി ഗോവിന്ദനെതിരെയുള്ള അപകീര്‍ത്തി കേസ്; സ്വപ്നാ സുരേഷ് ക്രൈംബ്രാഞ്ചിന് മുന്‍പില്‍ ഹാജരായത് കനത്ത സുരക്ഷയില്‍

കണ്ണൂര്‍: കനത്ത സുരക്ഷയില്‍ ഗ്രീന്‍ ചാനല്‍ സ്വര്‍ണകടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാക്കി. കണ്ണൂര്‍ എ.സി.പി ടി.കെ രത്‌നകുമാര്‍, പയ്യന്നൂര്‍ ഡിവൈഎസ്.പി കെ. ഇ പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം
സ്വപ്നാ സുരേഷിനെ വിശദമായി ചോദ്യം ചെയ്തു. ബുധനാഴ്ച്ച രാവിലെ പതിനൊന്നരയോടെ ചോദ്യം ചെയ്യല്‍ തുടങ്ങിയത്. ചോദ്യം ചെയ്യലിന് ഹാജരാവാനായി ഡിസംബര്‍ 26 ന് വൈകുന്നേരം സ്വപ്ന സുരേഷ് കണ്ണൂരിലെത്തിയിരുന്നു. സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷ് കുമാര്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ തെളിവെടുപ്പിനായാണ് സ്വപ്നാ സുരേഷ് കണ്ണൂരിലെത്തിയത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ തന്റെ ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് സ്വപ്‌നാ സുരേഷ് ആരോപണമുന്നയിച്ചത്. മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന ആരോപണങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ബക്കളം സ്വദേശിയായ ബിജേഷ് പിള്ളയും മറ്റൊരാളും എം.വി ഗോവിന്ദനു വേണ്ടി മൂന്ന് കോടി രൂപ വാഗ്ദാനം ചെയ്തുവെന്നായിരുന്നു തന്റെ ഫെയ്‌സ് ബുക്ക് ലൈവിലൂടെ സ്വപ്നയുടെ ആരോപണം. ഇതിനെ നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ സ്വപ്ന സുരേഷ് ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്ന് ചൂണ്ടികാട്ടിയാണ് സി.പി.എം തളിപറമ്പ് ഏരിയാ സെക്രട്ടറി പരാതി നല്‍കിയത്. നേരത്തെ ഈ കേസില്‍ രണ്ടാം പ്രതി ബിജേഷ് പിള്ളയെയും പൊലിസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page