പരിയാരത്തെ ഡോക്ടറുടെ വീട്ടിലെ കവര്‍ച്ച; മോഷണ സംഘത്തിലെ മുഖ്യപ്രതി പിടിയില്‍

കണ്ണൂര്‍: പരിയാരം സ്റ്റേഷന്‍ പരിധിയില്‍ ഡോക്ടറുടെ വീട് കുത്തിതുറന്ന് കത്തി ചൂണ്ടി വയോധികയെ ബ ന്ദിയാക്കി കവര്‍ച്ച നടത്തിയ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘ ത്തിലെ മുഖ്യപ്രതി തമിഴ് നാട്ടിലെ ജോലാര്‍ പേട്ടയില്‍ പിടിയില്‍. തമിഴ്നാട്ടിലെ നാല്‍പതോളം കേസുകളിലെ പ്രതി നാമക്കല്‍ കുമാരപാളയം ഗാന്ധി നഗറിലെ സുരേഷ് എന്ന സുള്ളന്‍ സുരേഷിനെ (35)യാണ് അറസ്റ്റുചെയ്തത്. ജില്ലാ റൂറല്‍ പൊലീസ് മേധാവി എം.ഹേമല നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ക്രൈം സ്‌ക്വാഡ് ആണ് മോഷ്ടാവിനെ പിടികൂടിയത്. പൊലീസ് തെരച്ചലിനിടെ ട്രെയിന്‍ മാര്‍ഗം പിതാവിന്റെ ബന്ധുവിന്റെ വീട്ടിലേക്ക് പോകാന്‍ ആന്ധ്രാപ്രദേശിലേക്ക് കടക്കാന്‍ ജോലാര്‍പേട്ട റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ ശനിയാഴ്ച വൈകീട്ട് പരിയാരത്ത് എത്തിക്കും. ഡോക്ടറുടെ വീട്ടിലെ ഗ്രില്‍സ് തകര്‍ത്ത് അകത്തുകടന്ന മുഖംമൂടി സംഘം വയോധികയെ കഴുത്തിന് കത്തിവെച്ച് ആക്രമിച്ച് പത്ത് പവന്റെ ആഭരണങ്ങളും 18,000 രൂപയും മൊബൈല്‍ ഫോണുകളുമാണ് കവര്‍ന്നത്. കേസില്‍ ഒന്നാം പ്രതിയാണ് നാമക്കല്‍ സ്വദേശിയായ സുള്ളന്‍ സുരേഷ്. വാഹനത്തില്‍ മിന്നല്‍ വേഗത്തിലെത്തി കവര്‍ച്ച നടത്തി അതിര്‍ത്തി കടക്കുന്ന തന്ത്രമാണ് കവര്‍ച്ചാ സംഘത്തിന്റെ പ്രത്യേകത. നേരത്തെ കേസില്‍ കൂട്ടാളികളായ മൂന്ന് പേരെ പൊലീസ് പിടികൂടിയിരുന്നു. സഞ്ജീവ് കുമാറിനെ തമിഴ്‌നാട്ടില്‍ വെച്ചും ജെ റാള്‍ഡ്, രഘു എന്നിവരെ കഞ്ചാവ് കേസില്‍ ആന്ധ്രാപ്രദേശിലെ ജയിലില്‍ നിന്നുമാണ് ക്രൈം സ്‌ക്വാഡ് അറസ്റ്റുചെയ്തത്. സംഘ ത്തിലെ അബു എന്ന ശിവലിംഗത്തെയാണ് ഇനി പിടികിട്ടാനുള്ളത്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page