പണം കിട്ടാൻ ലൈക്ക് അടിച്ചാല്‍ പണി കിട്ടും;  ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ലൈക്കും,  ഫോളോയും ചെയ്യൽ ജോലി; ഗുജറാത്തുകാരന് ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത് 12 ലക്ഷം രൂപ; ഓൺലൈൻ തട്ടിപ്പിൽ വീഴാതെ സൂക്ഷിക്കുന്നതെങ്ങനെ?.

വെബ്ബ് ഡെസ്ക്: ഇന്ത്യയിൽ ഓൺലൈൻ തട്ടിപ്പ് കേസുകൾ വർധിച്ചുവരികയാണ്. ഓരോ ദിവസവും ഓൺലൈൻ തട്ടിപ്പുകാർ നിരപരാധികളിൽ നിന്ന് പണം തട്ടിയെടുക്കുന്ന പുതിയ പല കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. അടുത്തിടെ ഗുജറാത്തിൽ നിന്നുള്ള ഒരാളെ സോഷ്യൽ മീഡിയയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു. വഡോദരയിലെ ശുഭാൻപുരയിൽ താമസിക്കുന്ന  മുപ്പത്തിയാറുകാരനായ പ്രകാശ് സാവന്ത് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ തനിക്ക് നേരിടേണ്ടി  വന്ന ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് പരാതി നൽകി. എഫ്‌ഐആർ പ്രകാരം മാർച്ചിൽ ദിവ്യ എന്ന സ്ത്രീയിൽ നിന്ന് സാവന്തിന്  സോഷ്യൽ മീഡിയയിൽ ഒരു പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചു. ജോലി ഇൻസ്റ്റാഗ്രാമിലെ സ്ത്രീ-പുരുഷ സെലിബ്രിറ്റികളുടെ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുകയും അവരുടെ അക്കൗണ്ടുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യലും ഉൾപ്പെടുമെന്ന് വിശദീകരിച്ചു. ഓരോ രണ്ട് ലൈക്കുകൾക്കും 200 രൂപ സമ്പാദിക്കാമെന്നും പ്രതിദിനം 1,000 രൂപ മുതൽ 15,000 രൂപ വരെ സമ്പാദിക്കാമെന്നും അവർ സാവന്തിന് ഉറപ്പ് നൽകി.

പ്രകാശ് സാവന്തിന് ഇൻസ്റ്റാഗ്രാം ലിങ്കുകൾ അയച്ച് അക്കൗണ്ട് പിന്തുടരാൻ നിർദ്ദേശിച്ചുകൊണ്ട് യുവതി തന്റെ അവകാശവാദങ്ങൾ സാധൂകരിച്ചു. കൂടാതെ, അവർ സാവന്തിനെ വിവിധ ഗ്രൂപ്പുകളിൽ ചേർക്കുകയും ഗ്രൂപ്പ് ചാറ്റുകളിൽ ഏർപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. സാവന്ത് ജോലിക്ക് സമ്മതിച്ചപ്പോൾ, അയാളുടെ ബാങ്ക് അക്കൗണ്ടിൽ 200 രൂപ ലഭിച്ചു, ഇത് ജോലിയുടെ ആധികാരികതയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം കൂടുതൽ ശക്തിപ്പെടുത്തി. പിന്നീട് സാവന്തിനെ ലൂസി എന്ന സ്ത്രീ ദിവസേന 25 ജോലികൾ ഏൽപ്പിച്ചിരുന്ന മറ്റൊരു ഗ്രൂപ്പിലേക്ക് ചേര്‍ത്തു. ഇതിൽ യൂട്യൂബ് ലിങ്കുകൾ ലൈക്ക് ചെയ്യുന്നതും ഉൾപ്പെടുന്നു, അതിന്റെ ഫലമായി സാവന്തിന് 500 രൂപ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ ലഭിച്ചു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം, അവർ സാവന്തിനെ കൂടുതൽ പ്രീപെയ്ഡ് ജോലികൾ ഏല്‍പ്പിച്ചു, അതിൽ മികച്ച കമ്മീഷൻ ലഭിക്കുമെന്ന ഉറപ്പോടെ സാവന്ത് അതിൽ പണം നിക്ഷേപിച്ചു. ഈ ജോലിയുടെ തുടക്കത്തിൽ സാവന്ത് 1000 രൂപ അടച്ച് 1300 രൂപ തിരികെ സ്വീകരിച്ചു. തുടർന്ന് 10,000 രൂപ നിക്ഷേപിച്ചതിന് 12,350 രൂപ തിരികെ ലഭിച്ചു. ഈ കമ്മീഷൻ, സ്കീമിലുള്ള സാവന്തിന്റെ വിശ്വാസം കൂടുതൽ വർദ്ധിപ്പിക്കുകയും കൂടുതൽ പണം നിക്ഷേപിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു.

അവസാനം 11.27 ലക്ഷം രൂപ നൽകി സാവന്ത് ഏൽപ്പിച്ച ജോലികൾ പൂർത്തിയാക്കി. എന്നിരുന്നാലും, 45 ലക്ഷം രൂപ സമ്പാദിക്കാൻ 11.80 ലക്ഷം രൂപ നിക്ഷേപിക്കണമെന്ന് തട്ടിപ്പുകാർ നിർബന്ധിച്ചു. തന്റെ പക്കൽ അത്രയും പണമില്ലെന്ന് സാവന്ത് തട്ടിപ്പുകാരെ അറിയിക്കുകയും തുക കൈമാറാൻ വിസമ്മതിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഇയാൾ മുമ്പ് നിക്ഷേപിച്ച 11.27 ലക്ഷം രൂപ തിരികെ നൽകാൻ ക്രിമിനലുകൾ തയ്യാറായില്ല. താൻ തട്ടിപ്പിന് ഇരയായി എന്ന് മനസ്സിലാക്കിയ സാവന്ത് ഇപ്പോൾ നീതി തേടി സൈബർ ക്രൈം അന്വേഷകനെ സമീപിച്ചിരിക്കുകയാണ്.

വീഡിയോകളോ പ്രൊഫൈലുകളോ ലൈക്ക് ചെയ്യുന്ന പാർട്ട് ടൈം ജോലികൾ വാഗ്ദാനം ചെയ്യുന്ന തട്ടിപ്പിന്റെ പുതിയ കേസല്ല ഇത്. നേരത്തെ, തട്ടിപ്പുകാർ സമാനമായ തന്ത്രങ്ങൾ പ്രയോഗിച്ച നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്. സുരക്ഷിതമായിരിക്കാൻ, സൈബർ ക്രൈം ഡിവിഷൻ ആളുകളെ ഉപദേശിക്കുന്നത് – സത്യമെന്നും മികച്ചതായി തോനിക്കുന്നതുമായ ഏതെങ്കിലും ഓൺലൈൻ ഓഫറുകളിൽ വീഴരുതെന്നാണ്. ഏതെങ്കിലും വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ പങ്കിടുന്നതിന് മുമ്പ് ഗവേഷണം നടത്തുകയും അവസരത്തിന്റെ നിയമസാധുത പരിശോധിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ഇത്തരം തട്ടിപ്പുകളിൽ നിന്ന് സ്വയം രക്ഷനേടാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

× അറിയാത്ത ആളുകളെ വിശ്വസിക്കരുത് – നിങ്ങൾക്ക് പരിചയമില്ലാത്ത ഒരാളിൽ നിന്ന് നിങ്ങൾക്ക് ഇമെയിൽ, എസ് എം എസ് അല്ലെങ്കിൽ ഫോൺ കോളുകൾ ലഭിക്കുകയാണെങ്കിൽ, സംശയിക്കുക. തട്ടിപ്പുകാർ പലപ്പോഴും ഈ രീതികൾ ഉപയോഗിച്ച് ആളുകളിലേക്ക് എത്തുകയും അവരുടെ സ്വകാര്യ വിവരങ്ങളോ പണമോ കൈക്കലാക്കി അവരെ കബളിപ്പിക്കുകയും ചെയ്യുന്നു.

× ഗവേഷണം നടത്തുക – നിങ്ങൾക്ക് ഒരു ഓൺലൈൻ ഓഫറിൽ താൽപ്പര്യമുണ്ടെങ്കിൽ, അതിന് പിന്നിലുള്ള കമ്പനിയെയോ ആളുകളെയോ കുറിച്ച് അന്വേഷിക്കാൻ കുറച്ച് സമയമെടുക്കുക. അവരുടെ സേവനങ്ങൾ ഉപയോഗിച്ച മറ്റ് ആളുകളിൽ നിന്നുള്ള അവലോകനങ്ങൾക്കായി നോക്കുക. കമ്പനിയെ കുറിച്ച് നിങ്ങൾക്ക് ഒരു വിവരവും കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, അത് ഒഴിവാക്കുന്നതാണ് നല്ലത്.

× ഭാവിയിലെ റിട്ടേണുകളുടെ വാഗ്ദാനങ്ങൾക്കായി നിക്ഷേപങ്ങളോ പേയ്‌മെന്റുകളോ നടത്തുന്നതിൽ ശ്രദ്ധാലുവായിരിക്കുക. ചെറിയ ജോലിക്ക് വേണ്ടിയോ അല്ലാതെയോ ആരെങ്കിലും നിങ്ങൾക്ക് ധാരാളം പണം വാഗ്ദാനം ചെയ്താൽ, അത് ഒരു തട്ടിപ്പാണ്.

× ഏറ്റവും പ്രധാനമായി, വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ ഒരിക്കലും അജ്ഞാത സ്ഥാപനങ്ങളുമായി പങ്കിടരുത്. ഇതിൽ നിങ്ങളുടെ ആധാർ കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ, ക്രെഡിറ്റ് കാർഡ് നമ്പറുകൾ, പാസ്‌വേഡുകൾ എന്നിവ ഉൾപ്പെടുന്നു. നിങ്ങളുടെ ഐഡന്റിറ്റിയോ പണമോ മോഷ്ടിക്കുന്നതിനായി തട്ടിപ്പുകാർ പലപ്പോഴും ഈ വിവരങ്ങൾ ചോദിക്കും.

ചുരുക്കം പറഞ്ഞാല്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page