ഉജ്ജൈൻ: മധ്യപ്രദേശിലെ ഉജൈജനിൽ കുഴൽ കിണറിൽ വീണ രണ്ടര വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ ഒരു ദിവസം മുഴുവൻ അധികൃതർ നടത്തിയ ഭഗീരഥ പ്രയത്നം പരാജയപ്പെട്ടു. കുട്ടിയെ ജീവനോടെ പുറത്തെടുത്തെങ്കിലും ആശുപത്രിയിലെത്തിക്കും മുമ്പു മരണപ്പെടുകയായിരുന്നു. കുട്ടിയെ കുഴൽക്കിണറിൽ നിന്നു പുറത്തെടുക്കാൻ 23 മണിക്കൂർ അധികൃതർ രാപകൽ ശ്രമം നടത്തിയാണ് കുട്ടിയെ പുറത്തെടുത്തത്.വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെയാണ് കുട്ടി കുഴിൽ കിണറിൽ വീണത് .ദേശീയ ദുരന്തനിവാരണ സേന ഉൾപ്പെടെ രക്ഷാപ്രവർത്തന ത്തിൽ വ്യാപൃതരായിരുന്നു. കുഴൽ കിണറിന്റെ 60 അടി താഴ്ചയിലാണ് കുട്ടി ഉണ്ടായിരുന്നത് .







