എടയാറിലെ തീപിടുത്തം; മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം; മക്കളുടെ പഠന ചെലവ് ഏറ്റെടുക്കും; ഭാര്യയ്ക്ക് ജോലി നല്‍കാനും നിര്‍ദേശം

കൊച്ചി: കഴിഞ്ഞദിവസം കളമശ്ശേരി എടയാറിലെ സിജി ലൂബ്രിക്കന്‍സ് കമ്പനിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ബിഹാര്‍ സ്വദേശി ശത്രുഘ്‌നനാണ് മരിച്ചത്. കഴിഞ്ഞ 22 വര്‍ഷമായി ശത്രുഘ്‌നന്‍ കേരളത്തില്‍ താമസിക്കുന്നു. ശത്രുഘ്‌നന്റെ മക്കളുടെ പഠന ചെലവ് കമ്പനി ഏറ്റെടുക്കണമെന്നും ഭാര്യക്ക് സമ്മതമെങ്കില്‍ ജോലി നല്‍കണമെന്നും ജില്ലാ കളക്ടര്‍ കമ്പനിയോട് നിര്‍ദേശിച്ചു. തീപിടുത്തത്തില്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായി എന്നാണ് പ്രാഥമിക നിഗമനം.

ശത്രുഘ്‌നന്റെ സംസ്‌കാരം കളമശ്ശേരിയില്‍ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. വ്യാഴാഴ്ച രാവിലെ ആയിരുന്നു അപകടം. യൂണിറ്റിലുണ്ടായിരുന്ന മുപ്പതോളം തൊഴിലാളികള്‍ അപകടം ഉണ്ടായപ്പോള്‍ പുറത്തേക്ക് ഓടുകയായിരുന്നു. വാല്‍വ് ഓഫാക്കാനായി അകത്തേക്ക് പോയ ശത്രുഘ്ജ്ഞന്‍ അവിടെ കുടുങ്ങിപ്പോവുകയും പൊള്ളലേറ്റ് മരിക്കുകയുമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നിയമസഭാ തെരഞ്ഞെടുപ്പ്: കൂടുതല്‍ നേതാക്കള്‍ കാസര്‍കോട്ടേക്ക്; രമേശ് ചെന്നിത്തലയും തേജസ്വി സൂര്യയും ശനിയാഴ്ച, തിരുവനന്തപുരം മേയര്‍ വി വി രാജേഷ് വെള്ളിയാഴ്ച വൈകിട്ട് കുമ്പളയില്‍

You cannot copy content of this page