ഇസ്രായേൽ ചാരനെ ഇറാൻ തൂക്കിലേറ്റി; മിസൈൽ ആക്രമണവും പ്രത്യാക്രമണവും രൂക്ഷം : പശ്ചിമേഷ്യ യുദ്ധഭീതിയിൽ

പി പി ചെറിയാൻ

തെഹ്‌റാൻ: ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഇസ്രായേൽ സ്വദേശി കുറോഷ് കെയ്‌വാനിയെ ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കി. ഇറാനിലെ തന്ത്രപ്രധാനമായ ഇടങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും കൈമാറി എന്നതായിരുന്നു ഇയാൾക്കെതിരെയുള്ള കുറ്റം.

മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനിയെ വധിച്ചതിന് പകരമായി ഇസ്രായേൽ നഗരമായ ടെൽ അവീവിന് നേരെ ഇറാൻ ക്ലസ്റ്റർ മിസൈലുകൾ വിക്ഷേപിച്ചു.

ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബിനെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അവകാശപ്പെട്ടു.

ഇറാൻ വിക്ഷേപിച്ച 13 ബാലിസ്റ്റിക് മിസൈലുകളും 27 ഡ്രോണുകളും തങ്ങൾ വെടിവെച്ചിട്ടതായി യുഎ ഇ അറിയിച്ചു. യുദ്ധം തുടങ്ങിയ ഫെബ്രുവരി 28 മുതൽ ഇതുവരെ നൂറുകണക്കിന് മിസൈലുകൾ തങ്ങൾ തകർത്തതായും യുഎഇ വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയായ ഇറാന്റെ ആന്റി-ഷിപ്പ് ക്രൂയിസ് മിസൈൽ സംവിധാനങ്ങൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

ഇറാന്റെ തെക്കൻ പ്രവിശ്യയായ ഫാർസിലെ കോടതി സമുച്ചയത്തിലുണ്ടായ വ്യോമാക്രമണത്തിൽ അഭിഭാഷകനും ജീവനക്കാരുമടക്കം എട്ടുപേർ കൊല്ലപ്പെട്ടു. ഇറാന്റെ പ്രധാന വാതകപ്പാടമായ ‘സൗത്ത് പാഴ്സ്’ പ്ലാന്റിന് നേരെയും ആക്രമണമുണ്ടായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page