കാസർകോട്: മാരക മയക്കുമരുന്നായ എം ഡി എം എയുമായി ഉപ്പള ടൗണിൽ നിന്നും പിടിയിലായ പ്രതിക്ക് കോടതി കഠിനതടവ് വിധിച്ചു. മണിമുണ്ട ബദറു മൻസിലിൽ മുഹമ്മദ് ഷമീറിനെയാണ് (41) രണ്ട് വർഷം കഠിനതടവിനും 20,000 രൂപ പിഴയടക്കാനും ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി അധിക തടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു.2021 ഓഗസ്റ്റ് 26-ന് രാത്രി 11:30-ഓടെയാണ് കേസിനാസ്പദമായ സംഭവം . ഉപ്പള ടൗണിൽ വച്ച് 11 ഗ്രാം എം ഡി എം എ യുമായി ഷമീറിനെ അന്നത്തെ മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ എ. ബാലചന്ദ്രൻ പിൻതുടർന്ന് പിടികൂടുകയായിരുന്നു. മഞ്ചേശ്വരം ഇൻസ്പെക്ടറായിരുന്ന എ. സന്തോഷ് കുമാർ ആണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ ജി. ചന്ദ്രമോഹൻ, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.







ഇതാണോ കഠിന തടവ് 😄