വയനാട് ദുരന്തം: ട‍ൗൺഷിപ്പിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്തു; കൈമാറിയത് 178വീടുകൾ

കൽപ്പറ്റ:ഉരുൾപൊട്ടലിൽ വീടും സ്ഥലവും പൂർണമായി നഷ്‌ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലെ 178 കുടുംബങ്ങൾക്ക് വീട്‌ കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് വീടുകളുടെ താക്കോൽ കൈമാറിയത്.ആയിരം ചതുരശ്രയടിയാണ്‌ വീടിന്റെ വിസ്‌തീർണം. ഏഴ്‌ സെന്റ് സ്ഥലത്തിന്റെ പട്ടയവും നൽകും. നിർമാണം തുടങ്ങി 320–ാം ദിനമാണ്‌ ആദ്യഘട്ടം പൂർത്തിയായത്‌.
2024 ജൂലൈ 29ന്‌ രാത്രിയാണ് കേരളത്തെ നടുക്കിയ പ്രകൃതി ദുരന്തം ഉണ്ടായത്‌.
ചുറ്റുമതിൽ, ഗേറ്റ്, 11.42 കിലോമീറ്റർ റോഡ്‌, ഭൂഗർഭ വൈദ്യുത, ജലവിതരണ ശൃംഖല, കുടിവെള്ള സംഭരണി, സീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റുകൾ, സോളാർ പാനൽ, ഗ്രീൻ സ്‌പെയ്‌സ്‌ എന്നിവ സജ്ജീകരിച്ചുണ്ട് .
64.47 ഹെക്‌ടറിൽ 410 വീടാണ്‌ നിർമിക്കുന്നത്‌. 304 വീടിന്റെ വാർപ്പ്‌ പൂർത്തിയായി. ഏപ്രിലോടെ എല്ലാ വീടും കൈമാറും. ആരോഗ്യകേന്ദ്രം, അങ്കണവാടി, കമ്യൂണിറ്റി സെന്റർ, പൊതുമാർക്കറ്റ്‌, ഉരുൾ സ്‌മാരകം, ഓപ്പൺ തിയറ്റർ, മൾട്ടിപർപ്പസ്‌ ഹാൾ, ലൈബ്രറി, കളിയിടങ്ങൾ, വൈുതി സബ്‌സ്റ്റേഷൻ തുടങ്ങിയവ നിർമിക്കുന്നതിനും പദ്ധതിയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page