വേനല്‍ കടുത്തു കൊണ്ടിരിക്കുന്നെങ്കിലെന്ത്?; കാസര്‍കോട്ട് വെള്ളം വെള്ളം സര്‍വ്വത്ര !

കാസര്‍കോട്: വേനല്‍ രൂക്ഷമായിക്കൊണ്ടിരിക്കെ കാസര്‍കോട്ടു വെള്ളം മെക്കാഡം ടാര്‍ റോഡിലൂടെ കുത്തിയൊഴുകുന്നു.
ചന്ദ്രഗിരിപ്പുഴയിലെ ബാവിക്കരയില്‍ നിന്നു അതി ശക്തമായ പമ്പുകളുപയോഗിച്ചു പമ്പു ചെയ്തു വിദ്യാനഗറിലെ ശുദ്ധീകരണ ശാലയിലെത്തിച്ചു ശുദ്ധീകരിച്ചു തുറന്നു വിടുന്ന വെള്ളമാണ് പൈപ്പ് പൊട്ടി റോഡിലൊഴുകുന്നത്. കാസര്‍കോട് ടൗണിലെ ഫോര്‍ട്ട് റോഡില്‍ നിന്നു തായലങ്ങാടി റോഡിലിറങ്ങുന്ന ജംഗ്ഷനടുത്ത് പൈപ്പ് പൊട്ടിയ സ്ഥലത്തു കുടിവെള്ളം തടസ്സിമില്ലാതെ ഒഴുകിപ്പോവുന്നതിന് അധികൃതര്‍ മണ്ണു തെളിച്ചു വച്ചിട്ടുണ്ട്. അതിനടുത്തു തന്നെ ഒരു അപകട പ്ലാസ്റ്റിക് കുറ്റിയും വച്ചു. ഉപഭോക്താക്കള്‍ക്കുവേണ്ടി വെള്ളം തുറന്നു വിടുമ്പോള്‍ ഇതുവഴി അതു അപ്പാടെ ഒഴുകിപ്പോവുകയാണ്.

റോഡില്‍ ഒഴുകുന്ന വെള്ളത്തിലൂടെ വാഹനമോടുമ്പോള്‍ വാഹനങ്ങള്‍ക്കിരുവശവും വെള്ളം ജലധാരയാവുന്നതു ആളുകള്‍ കണ്ടു രസിക്കുന്നു.
ശുദ്ധജല വിതരണ പൈപ്പിനു തകരാറുണ്ടായാല്‍ അതു ശരിയാക്കേണ്ടവര്‍ ആദ്യം സ്ഥലസന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. ശമ്പള വര്‍ദ്ധനവും ഡി എ കുടിശ്ശികക്കും സമരം നടത്തുന്നവര്‍ അതൊക്കെക്കഴിഞ്ഞു സമയം കിട്ടുമ്പോള്‍ തകറാറു പരിഹരിച്ചെങ്കിലായെന്നു സമാധാനിക്കുകയാണ് ജനങ്ങള്‍. ജീവനക്കാര്‍ എന്തുപണിയാണ് ഓരോ ദിവസവും ചെയ്യുന്നതെന്നു നിരീക്ഷിക്കാന്‍ സംവിധാനമുണ്ടെങ്കിലും അവയ്‌ക്കൊക്കെ ധാതുക്ഷയം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും സംസാരമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page