ഇസ്രയേലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വയനാട് സ്വദേശി ജിനേഷിന്റെ ഭാര്യയും മരിച്ചു; മാതാപിതാക്കളുടെ മരണത്തോടെ ഒറ്റപ്പെട്ട് ഏകമകള്‍ ആരാധ്യ

ബത്തേരി: ഇസ്രയേലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വയനാട് സ്വദേശി ജിനേഷ് പി.സുകുമാരന്റെ ഭാര്യയും മരിച്ചു. വയനാട് കോളേരി സ്വദേശി രേഷ്മ(34) ആണ് വിഷം ഉള്ളില്‍ ചെന്ന് ചികില്‍സയിലിരിക്കെ മരിച്ചത്. ഇസ്രയേലില്‍ പ്രായമായവരെ പരിചരിക്കുന്ന ജോലിയായിരുന്നു ജിനേഷിന്. അഞ്ചു മാസം മുന്‍പാണ് ജിനേഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വയനാട്ടില്‍ മെഡിക്കല്‍ റപ്രസന്റേറ്റീവായി ജോലി ചെയ്യുന്നതിനിടെയാണ് ജിനേഷ് ഇസ്രയേലിലേക്ക് പോയത്. ബത്തേരി കൈവട്ടമൂല പെലക്കുത്ത് വീട്ടില്‍ രാധയുടെയും പരേതനായ സുകുമാരന്റെയും മകനാണ്.

ജിനേഷിനേയും വീട്ടുടമസ്ഥയായ എണ്‍പതു വയസ്സുള്ള വയോധികയേയും ജറുസലേമിന് സമീപം മേവസേരേട്ട് സിയോനില്‍ കഴിഞ്ഞ ജൂലൈയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വയോധികയുടെ ഭര്‍ത്താവിനെ പരിചരിക്കുന്ന ജോലിയായിരുന്നു ജിനേഷിന്. അവരുടെ ബന്ധുക്കള്‍ വീട്ടില്‍ എത്തിയപ്പോഴാണ് സ്ത്രീയെ കുത്തേറ്റ് മരിച്ച നിലയിലും ജിനേഷിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്.

ജിനേഷിനെയും വയോധികയെയും ആരെങ്കിലും അപായപ്പെടുത്തിയതാണോ അതോ ജിനേഷ് ജീവനൊടുക്കിയതാണോ എന്നത് സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല. വിവരങ്ങള്‍ അറിയാനായി ഇസ്രയേലിലെ മലയാളി സുഹൃത്തുക്കളെയും അധികാരികളെയും രേഷ്മ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഭര്‍ത്താവിന്റെ മരണത്തോടെ മനോവിഷമത്തില്‍ കഴിയുകയായിരുന്നു രേഷ്മയെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതിനിടെയാണ് മരണം. മാതാപിതാക്കളുടെ മരണത്തോടെ ഒറ്റപ്പെട്ടിരിക്കുകയാണ് ദമ്പതികളുടെ ഏകമകള്‍ ആരാധ്യ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page