ഹൃദയാഘാത മരണങ്ങൾക്ക് കോവിഡ് വാക്സിനുമായി ബന്ധമില്ല; ഐസിഎംആറിന്റെ പഠനം ശരിവെച്ച് സംസ്ഥാന ആരോഗ്യവകുപ്പും

തിരുവനന്തപുരം: അടുത്തകാലത്തായി ഹൃദയാഘാതം മൂലം യുവാക്കൾ കുഴഞ്ഞുവീണു മരിക്കുന്ന സംഭവങ്ങൾക്ക് കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന ഐസിഎംആറിന്റെ പഠനത്തെ സംസ്ഥാന ആരോഗ്യവകുപ്പ് ശരിവച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി വഴി ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) നടത്തിയ പഠനം ആധികാരികമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ സംസ്ഥാന ആരോഗ്യവകുപ്പും അത് ശരിവെക്കുന്നത്. എന്നാൽ നേരത്തേ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതിരുന്ന യുവാക്കളിലും കുട്ടികളിലും കോവിഡിനുശേഷം ഹൃദയസ്തംഭനം, മറ്റു ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, രക്താതിസമ്മർദം എന്നിവ കൂടിയിട്ടുണ്ടെന്ന് ഡൽഹി എയിംസിന്റെയും മറ്റും …

തെരഞ്ഞെടുപ്പ്; ഫലമറിയാൻ മീഡിയ സെൻറർ

കാസർകോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം മാധ്യമപ്രവർത്തകർക്ക് തത്സമയം ലഭ്യമാക്കുന്നതിന് ജില്ലാതലത്തിൽ കലക്ടറേറ്റിൽ മീഡിയ സെൻറർ ഒരുങ്ങി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ലഭ്യമാക്കുന്ന വോട്ടെണ്ണൽ പുരോഗതി, വിജയ ഫലം തുടങ്ങിയവ തൽസമയം ഇവിടെ അറിയും. എൻ ഐ സി ട്രെൻഡ് സംവിധാനം ഉപയോഗിച്ചാണ് തൽസമ തെരഞ്ഞെടുപ്പ് ഫലം ലഭ്യമാക്കുക.

തിരഞ്ഞെടുപ്പുഫലം എട്ടര മണി മുതൽ അറിയാം; വോട്ടെണ്ണൽ എട്ട് മണിക്ക് തുടങ്ങും

കാസർകോട്: സംസ്ഥാനത്തെ ത്രിതലപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ആരു ഭരിക്കുമെന്ന് ഇന്നറിയാം. പൊതുതിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ രാവിലെ എട്ടര മണി മുതൽ അറിഞ്ഞു തുടങ്ങും. വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ 8 മണിക്കു വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിലാരംഭിക്കും.പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലുള്ള വോട്ടെണ്ണൻ കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളിലെ വോട്ടെണ്ണൽ അതതു മുനിസിപ്പൽ സ്ഥാപനങ്ങളിലും ആണ് നടക്കുന്നത്. ജില്ലാ പഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ്. ജില്ലാ ആസൂത്രണ സമിതി ഹാളിലാണു ഇതു നടക്കുക. 18 ടേബിളുകളിൽ ഓരോ ടേബിളിൽ മൂന്നുപേർ വീതം …

സ്കൂളിലെ പാചക തൊഴിലാളി കുളത്തിൽ മരിച്ച നിലയിൽ

കാസർകോട്: സ്കൂളിലെ പാചക തൊഴിലാളിയായ സ്ത്രീയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാണത്തൂർ പെരിതടി വലിയവീട്ടിൽ ശാരദ(71)യാണ് മരിച്ചത്. പെരുതടി ജി എൽ പി സ്കൂളിലെ പാചക തൊഴിലാളിയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെ വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാജപുരം പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭർത്താവ്: നാരായണ മാരാർ. മകൻ: ഹരീഷ്. മരുമകൾ: രജിത. സഹോദരങ്ങൾ: സുഭദ്ര, ഉണ്ണികൃഷ്ണ മാരാർ, പരേതനായ ശിവശങ്കര മാരാർ.