കാസര്‍കോട് നഗരസഭാ ഭരണം വീണ്ടും യുഡിഎഫിന്; ബിജെപിക്ക് രണ്ട് സീറ്റ് നഷ്ടമായി

കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് നഗരസഭാ ഭരണം യുഡിഎഫ് നിലനിര്‍ത്തി. 39 സീറ്റുകളില്‍ 24 സീറ്റുകള്‍ യുഡിഎഫ് നേടി. ഇതില്‍ 23 സീറ്റുകളും ലീഗിന്റേതാണ്. എന്‍ഡിഎയ്ക്ക് 14 സീറ്റ് ലഭിച്ചു. ബിജെപിക്ക് രണ്ട് സീറ്റ് നഷ്ടമായി. അതേസമയം എല്‍ഡിഎഫ് ഒരു സീറ്റില്‍ നിന്നും 2 സീറ്റ് ആയി വര്‍ധിപ്പിച്ചു. എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചു. നഗരസഭാ രൂപീകരിച്ചതുമുതല്‍ രണ്ടു തവണ മാത്രമാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. രണ്ട് തവണ ഇടതുപക്ഷം ഭരണം പിടിച്ചിരുന്നു. നിലവില്‍ നഗരസഭയിലെ വലിയ രണ്ടാമത്തെ കക്ഷി ബിജെപിയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page