കോട്ടയത്ത് ടൂറിസ്റ്റ് ബസ് അപകടത്തില്‍ മരിച്ചത് മണത്തണയിലെ സിന്ധു പ്രബീഷ്; വീട്ടമ്മയുടെ മരണത്തില്‍ തേങ്ങി മണത്തണ ഗ്രാമം

കണ്ണൂര്‍: വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ വീട്ടമ്മയുടെ മരണത്തില്‍ നടുങ്ങി മണത്തണ ഗ്രാമം. കോട്ടയം കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തില്‍ മരിച്ച മണത്തണ കരിയാടന്‍ ഹൗസില്‍ സിന്ധു പ്രബീഷിന്റെ(45)വിയോഗമാണ് നാടിന് ദുഃഖമായി മാറിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ദുരന്തവാര്‍ത്ത കേട്ടാണ് മണത്തണ ഗ്രാമത്തിലെ ജനങ്ങള്‍ ഉണരുന്നത്. സിന്ധുവിന്റെ ഭൗതിക ശരീരം വൈകിട്ട് മണത്തണയിലെത്തിക്കും. നാളെ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കോട്ടയം കുറവിലങ്ങാട് ചീങ്കല്ലയില്‍ പള്ളിക്ക് സമീപത്ത് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വളവില്‍ നിയന്ത്രണം വിട്ടാണ് ബസ് മറിഞ്ഞത്. ഇരിട്ടി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ചീങ്കല്ലയില്‍ പള്ളിക്ക് സമീപമുള്ള വളവ് കടക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 49 പേര്‍ ബസിലുണ്ടായിരുന്നു. ഇതില്‍ 18 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം
പരേതനായ സുധാകരന്‍ നമ്പ്യാരുടെയും ദേവിയമ്മയുടെയും മകളാണ്. ഭര്‍ത്താവ്: പ്രബീഷ്. മക്കള്‍: സിദ്ധാര്‍ത്ഥ് (ഗള്‍ഫ് ) അഥര്‍വ്വ് (വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: സുരേഷ് കുമാര്‍(ഓട്ടോഡ്രൈവര്‍), രാജീവന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page