ബേക്കല്‍ കടലില്‍ ചാടിയ കാഞ്ഞങ്ങാട്ടെ യുവ എഞ്ചിനീയറുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: ബേക്കല്‍ കോട്ടയ്ക്കു സമീപത്തു കടലില്‍ ചാടിയ കാഞ്ഞങ്ങാട്ടെ യുവ എഞ്ചിനീയറുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച 11.30 മണിയോടെ തൃക്കണ്ണാട് കടലിലാണ് മൃതദേഹം കണ്ടെത്തിയത്. കരയ്ക്ക് എത്തിച്ച ശേഷം മൃതദേഹം കാണാതായ ആളുടേതാണെന്നു സ്ഥിരീകരിച്ചു.
കാഞ്ഞങ്ങാട്, സൗത്ത്, മാതോത്ത് ക്ഷേത്രത്തിനു സമീപത്തെ യു കെ ജയപ്രകാശിന്റെ മകനും എഞ്ചിനീയറുമായ പ്രണവി (33)നെ വ്യാഴാഴ്ചയാണ് കാണാതായത്. ഇതു സംബന്ധിച്ച് പിതാവ് ഹൊസ്ദുര്‍ഗ്ഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയില്‍ പ്രണവിന്റെ മൊബൈല്‍ ഫോണും ചെരുപ്പും ബേക്കല്‍ കോട്ടയ്ക്ക് സമീപത്തു കണ്ടെത്തി. ആത്മഹത്യാകുറിപ്പും ഉണ്ടായിരുന്നു. ഹൊസ്ദുര്‍ഗ്ഗ് പൊലീസും തീരദേശ പൊലീസും തെരച്ചില്‍ തുടരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പ്രണവിന്റെ കല്യാണം നടത്താന്‍ തീരുമാനിച്ചിരുന്നതായി പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page