ട്രെയിനിൽ ഹൈദരാബാദ് സ്വദേശിനിയുടെ 30 ഗ്രാം സ്വർണവും ബാഗും പണവും മോഷ്ടിച്ച പ്രതി പിടിയിൽ, വിറ്റ സ്വർണ്ണം കണ്ടെടുത്തു, 24 കാരനെതിരെ പത്തിലധികം സമാനമായ കേസുകൾ

കാസർകോട്: ഹൈദരാബാദ് സ്വദേശിയായ യുവതിയുടെ 30 ഗ്രാം തൂക്കമുള്ള സ്വർണ്ണമാലയും, 12 ഗ്രാം തൂക്കമുള്ള സ്വർണവളയും, ഫാസ്റ്റ് ട്രാക്ക് വാച്ച്, ഐഫോൺ ചാർജർ, 1050 രൂപ എന്നിവ അടങ്ങിയ ഹാൻഡ്ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് ആനാട് സ്വദേശി അശ്വിനെ(24)യാണ്‌ കാസർകോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. സമാനമായ മറ്റൊരു കേസിൽ തിരുനെൽവേലി റെയിൽവേ പൊലീസ് ഇടുക്കിയിൽ നിന്ന് യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. വിവരം ലഭിച്ച കാസർകോട് റെയിൽവേ പൊലീസ് തിരുനെൽവേലിയിൽ എത്തി.തിരുനെൽവേലി ജയിലിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ കാസർകോട് എത്തിച്ചു തെളിവെടുപ്പ് നടത്തി. മോഷ്ടിച്ച സ്വർണം തൃശ്ശൂരിലെ ഒരു ജ്വല്ലറിയിൽ വിൽപ്പന നടത്തിയതായി കണ്ടെത്തി. കഴിഞ്ഞ ആഗസ്ത് 26 നും 27 നും ഇടയ്ക്കാണ് ഇടയ്ക്കാണ് കച്ചിഗുഡ നിന്നും മുരുഡേശ്വരാം വരെ പോകുന്ന ട്രെയിനിൽ നിന്ന് യുവാവ് മോഷണം നടത്തിയത്. എക്സ്പ്രസ്സിന്റെ ബി 4 കോച്ചിൽ ഉഡുപ്പിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഹൈദരാബാദ് സ്വദേശിനി. കാസർകോട് റെയിൽവേ പൊലീസിലാണ് യുവതി പരാതി നൽകിയത്. എസ് എച്ച് ഒ റെജികുമാറിന്റെ നേതൃത്വത്തിൽ എ എസ് ഐ വേണുഗോപാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിപിൻ മാത്യു, സുധീഷ്, സുശാന്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 10 ഓളം കളവ് കേസുകൾ ഉണ്ടെന്നു അന്വേഷണസംഘം അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
വടക്കന്‍ കേരളത്തില്‍ ആരോഗ്യ മേഖലയ്ക്ക് പുത്തനുണര്‍വ്വ്; കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു; മിംസ് ആശുപത്രി കാസര്‍കോട്ടെ ജനങ്ങള്‍ക്ക് ആശ്വാസമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി

You cannot copy content of this page