ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം; കേരളം കൈകൂപ്പി കാത്തിരുന്ന ദിനങ്ങൾ, മരിച്ചത് അർജുൻ ഉൾപ്പെടെ 11 പേർ, 2 പേർ ഇപ്പോഴും കാണാമറയത്ത്

കോഴിക്കോട്: കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പടെ 11 പേരുടെ ജീവനെടുത്ത ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം. 2024 ജൂലൈ 16നായിരുന്നു കനത്ത മഴയിൽ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. 72 ദിവസം നീണ്ടുനിന്ന രക്ഷാ ദൗത്യത്തിനൊടുവിലാണ് അർജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്ന് കണ്ടെടുത്തത്. അപകടത്തിൽ പെട്ട രണ്ടുപേരുടെ മൃതദേഹങ്ങൾ പുഴയുടെ ആഴങ്ങളിൽ തന്നെ അവശേഷിക്കുന്നു. ഷിരൂരിൽ അന്നുണ്ടായ വൻ മണ്ണിടിച്ചിൽ വലിയ ദുരന്തമാണ് വിതച്ചത്. അർജുന്റെ തിരോധാനം സംഭവത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചിരുന്നു. …

ഓടിക്കൊണ്ടിരുന്ന ഓട്ടോക്ക് മുകളില്‍ കാട്ടുമരം കടപുഴകി വീണ് ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; ഓട്ടോ തകര്‍ന്നു

കാസര്‍കോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോക്കു മുകളില്‍ വന്‍മരം കടപുഴകിവീണ് പരിക്കുകളോടെ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോ പൂര്‍ണ്ണമായി തകര്‍ന്നു.ചെര്‍ക്കള-ജാല്‍സൂര്‍ റോഡിലെ മുള്ളേരിയ ആലന്തടുക്ക ഇറക്കത്തില്‍ ബുധനാഴ്ച രാവിലെയാണ് അപകടം. ആദൂര്‍ സി എ നഗര്‍ സ്വദേശിയും മുള്ളേരിയയില്‍ ഹോട്ടലുടമയുമായ അബ്ദുള്ളക്കുഞ്ഞിയാണ് പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടത്. അബ്ദുള്ളക്കുഞ്ഞിയുടെ കൈയുടെ അസ്ഥി പൊട്ടിയിട്ടുണ്ടെന്നു പറയുന്നു. ഒരു വിരല്‍ നഷ്ടപ്പെട്ടു. ഇദ്ദേഹത്തെ മുള്ളേരിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സി ഐ നഗറിലെ വീട്ടില്‍ നിന്നു മുള്ളേരിയയില്‍ അദ്ദേഹം നടത്തുന്ന ഹോട്ടലിലേക്കു സ്വന്തം ഓട്ടോയില്‍ പോവുന്നതിനിടയിലാണ് അപകടം. …

മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് അടിമ; അക്രമം ഭയന്ന് കുടുംബം മാറി താമസിച്ചു, ഭക്ഷണവുമായി എത്തിയ പിതാവിനെ മകൻ അടിച്ചുകൊന്നു

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് അടിപ്പെട്ട യുവാവ് ഭക്ഷണവുമായി എത്തിയ പിതാവിനെ അടിച്ചുകൊന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സുനില്‍കുമാർ ആണ് കൊല്ലപ്പെട്ടത്. മരണത്തില്‍ മകന്‍ സിജോയ് അറസ്റ്റിലായി. മകനെ പേടിച്ച് കുടുംബവീട്ടില്‍ നിന്ന് വാടകയ്ക്ക് മാറിയ കുടുംബത്തിലാണ് ദാരുണ സംഭവം. വെളളിയാഴ്ച ഉച്ചയോടെയാണ് സുനില്‍കുമാറിനെ മകന്‍ സിജോയ് സാമുവല്‍ മാരകമായി മര്‍ദിച്ചത്. കമ്പുകൊണ്ടുളള അടിയില്‍ തലയോട്ടി പൊട്ടിയിരുന്നു. വാരിയെല്ലുകളും തകര്‍ന്നു. ചികില്‍സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചു. മൊബൈല്‍ ഫോണിന് അടിപ്പെട്ട സിജോയ് മാനസിക അസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നതായാണ് നാട്ടുകാര്‍ …

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; കാസർകോട് അടക്കം 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് നാളെ കാലാവസ്ഥാ …

കൊച്ചി വിമാനത്താവളത്തിലെ കൊക്കെയ്ൻ കടത്ത്; പിടിയിലായ ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്നു പുറത്തെടുത്തത് 16 കോടി രൂപ വിലയുള്ള കൊക്കെയ്ൻ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ലഹരിക്കടത്തിനു പിടിയിലായ ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്നും കണ്ടെത്തിയത് 1.67 കിലോ കൊക്കെയ്ൻ. ഇവർ വിഴുങ്ങിയ 163 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു. ഇവയ്ക്കു 16 കോടി രൂപ വില വരുമെന്ന് ഡിആർഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അങ്കമാലി കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ശനിയാഴ്ച രാവിലെയാണ് ബ്രസീൽ നിന്നുള്ള ബ്രൂണോയെയും ലൂക്കാസിനെയും കൊച്ചി ഡിആർഡിഒ പിടികൂടുന്നത്. ബ്രസീലിലെ സാവോപോളോയിൽ നിന്നും എത്തിയ ഇവരുടെ ശരീരത്തിൽ കൊക്കെയ്ൻ ഗുളികകൾ ഒളിപ്പിച്ചിട്ടുണ്ടെന്ന് സ്കാനിങ്ങിലൂടെയാണ് കണ്ടെത്തിയത്. തുടർന്ന് …

കുളിക്കുന്നതിനിടെ കുളത്തിൽ പോയ സ്വർണ്ണമാല മുങ്ങിയെടുത്ത് അഗ്നി രക്ഷാസേന

കാസർകോട്: കുളിക്കുന്നതിനിടയിൽ കുളത്തിൽ പോയ സ്വർണ്ണമാല മുങ്ങിയെടുത്ത് അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം. കാഞ്ഞങ്ങാട് തെരുവത്ത് അറയിൽ ഭഗവതി ക്ഷേത്രം കുളത്തിലാണ് പ്രവാസിയായ അജേഷിന്റെ സ്വർണ്ണ മാല നഷ്ടപ്പെട്ടത്. സംഭവത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായി നാട്ടുകാരും മുങ്ങൽ വിദഗ്ധർ അടക്കമുള്ളവർ ഏറെ ശ്രമിച്ചിട്ടും മാലവീണ്ടെടുക്കാനായില്ല. തുടർന്നാണ് ചൊവ്വാഴ്ച ഉച്ചയോടെ അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്. തുടർന്ന് കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയ തലവൻ ആദർശ് അശോകിൻ്റെ നേതൃത്വത്തിൽ സേനയെത്തി. കാസർകോട് നിലയത്തിലെ സ്കൂബ ടീം അംഗങ്ങളായ ഫയർ ആൻ്റ് …