മുസ്ലിം ലീഗിന് ഇത് കലികാലം: പൈവളിക പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാന ത്യാഗത്തിലേക്ക്

കാസർകോട്: ജില്ലയിൽ മുസ്ലിം ലീഗിന് കണ്ടകശനി ബാധിച്ചോ എന്നു അണികൾ ആശങ്കപ്പെടുന്നു. കുമ്പളയിൽ നാനാവിധ അഴിമതി ആരോപണവും അധികാര സ്ഥാനവും സംബന്ധിച്ച വിവാദത്തിൽ പഞ്ചായത്തു ഭരണസമിതി ഉലഞ്ഞു നിൽക്കുമ്പോൾ , വികസനത്തിൽ തങ്ങൾക്ക് രാഷ്ട്രീയ വിവേചനം ഒന്നുമില്ലെന്ന സിദ്ധാന്തത്തിൽ സിപിഎമ്മും ബിജെപിയും മുസ്ലീം ലീഗുംഐക്യത്തോടെ ഭരണം പങ്കിടുന്ന പൈവളികയിൽ( ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കഴിഞ്ഞ ഫെബ്രുവരിക്കു ശേഷം തുടർച്ചയായി മൂന്നിലധികം പഞ്ചായത്ത് ഭരണസമിതി യോഗങ്ങളിലും ഗ്രാമസഭകളിലും പങ്കെടുക്കാതെ സ്ഥാനമാനവും പഞ്ചായത്ത് മെമ്പർ സ്ഥാനവും സ്വയം ത്യജിക്കുന്നു. തുടർച്ചയായി മൂന്ന് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പങ്കെടുക്കാതിരിക്കുന്ന പഞ്ചായത്ത് മെമ്പറുടെ മെമ്പർ സ്ഥാനം അസാധുവാകുമെന്നും അതനുസരിച്ച് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ രണ്ടാം വാർഡ് മെമ്പർ ആയ താങ്കൾക്ക് എന്തെങ്കിലും കാര്യം പറയാനുണ്ടെങ്കിൽ അറിയിക്കണമെന്നും പഞ്ചായത്ത് സെക്രട്ടറി, മെമ്പറെ അറിയിച്ചിരുന്നു. അതിനും മറുപടി ഇല്ലാതായപ്പോൾ മെമ്പറെ വിളിച്ചു വിവരമറിയിച്ചു. മറുപടി നൽകാമെന്ന് മെമ്പർ അപ്പോൾ ഉറപ്പ് കൊടുത്തു. എന്നാൽ അതിനുശേഷം ഇതുവരെ ഒരു വിവരവും അറിയിച്ചിട്ടില്ല. അതേ സമയം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഭരണ സമിതി യോഗത്തിൽ പങ്കുക്കാതിരിക്കുന്ന വിവരം പഞ്ചായത്ത് അധികൃതർ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട് .19 വാർഡ് ഉള്ള പൈവളി കെ പഞ്ചായത്തിൽ സിപിഎമ്മിലെ ജയന്തിയാണ് പ്രസിഡൻറ്. ബിജെപിയിലെ പുഷ്പ ലക്ഷ്മി വൈസ് പ്രസിഡണ്ട് ആണ്. മുസ്ലിം ലീഗ് അംഗമായ സിയാസുന്നിസയാണ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page