കുമ്പള:അഴിമതിയുടെ നാറുന്ന കഥകൾ കേട്ട് മടുത്ത കുമ്പളയിലെ നൂറുകണക്കിന് മുസ് ലിം
ലീഗ് – യൂത്ത് ലീഗ് പ്രവർത്തകർ രാജിക്കൊരുങ്ങുന്നു.
മണൽ കടവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവിനെ സൂപ്പർ വൈസർ സ്ഥാനത്ത് നിന്നും നീക്കം ചെയ്തതിനു പിന്നാലെയാണ് അഴിമതിയുടെ അമിട്ട് വെടി പൊട്ടിയത്.ഒപ്പം അഴിമതി ആരോപണങ്ങളുടെ മാല പ്പടക്കത്തിനു തീ പിടിച്ചു.
ഇത്തരമൊരു സാഹചര്യമുണ്ടായിട്ടും അതിൽ ഇടപെടാനോ,പ്രശ്നം പരിഹരിക്കാനോ പാർട്ടി മണ്ഡലം – ജില്ലാ നേതൃത്വങ്ങൾ വിമുഖരായി നിന്നു.പാർട്ടിയെ ഇത്തര മൊരു പ്രതിസന്ധി ഘ ട്ടത്തിലെത്തിച്ചു.ഇപ്പോഴത്തെ കുമ്പളയിലെ ലീഗ് സംഘർഷത്തിന്റെ പൂർണ ഉത്തരവാദിത്വം മുസ് ലിം ലീഗ് മണ്ഡലം, ജില്ലാ നേതൃത്വത്തിനാണെന്നു പ്രവർത്തകർ പറയുന്നു. പൂഴിക്കച്ചവടം
വിവാദമായതിനു പിന്നാലെ പാർട്ടി ജില്ലാ കമ്മിറ്റി അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ഈ കമ്മീഷൻ വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കഴിയാത്ത തരത്തിൽ നേതൃത്വത്തിൽ ഒരു വിഭാഗം ആരോപണം ഉന്നയിച്ചവർക്കൊപ്പവും മറു വിഭാഗം എതിർ ഭാഗത്തിനൊപ്പവും നിന്നു . അതുകൊണ്ടുതന്നെ ജില്ലാ നേതൃത്വത്തിലെ നിലപാടുകൾ അപ്പപ്പോൾ അടിത്തട്ടറിഞ്ഞു.ഒടുവിൽ മണ്ഡലം, പഞ്ചായത്ത് ലീഗ് നേതാക്കൾക്കെതിരേ നടപടി സ്വീകരിക്കണമെന്ന് 21.4.2025 ന് സംസ്ഥാന കമ്മിറ്റി തീരുമാനം എടുത്ത് ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു.എന്നാൽ
ഇക്കാര്യത്തിൽ ജില്ലാ നേതൃത്വത്തിൽ ഉടലെടുത്ത വിഭാഗീയത ശക്തമായി നിന്നു.പാർട്ടി തന്നെ രണ്ട് വിഭാഗമാകുന്ന സ്ഥിതിയുമുടലെടുത്തു.
കത്ത് ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗം പൂഴ്ത്തിയതാണ് തുടർന്നുള്ള പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് പ്രവർത്തകർ പറയുന്നു. ഈ സാഹചര്യത്തിലാണ് ബസ് വെയിറ്റിങ് ഷെഡ് നിർമാണത്തിലെ അഴിമതി ആരോപണം ഇടിത്തീ ആയത് .
അന്ന്ആരോപണ വിധേയരാവർക്കെതിരേ നടപടി സ്വീകരിച്ചിരുന്നെങ്കിൽ നിലവിലെ പ്രശ്‌നം ഒഴിവാക്കാമായിരുന്നുവെന്നാണ് അണികൾ പറയുന്നത്.
ഓരോ ദിവസവും പുറത്ത് വരുന്ന അഴിമതി കഥയിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാണെന്ന് ലീഗ് പ്രവർത്തകർ എന്ന് പറയുന്നു.
മണ്ഡലം ജില്ലാ കമ്മിറ്റികളുടെ നിലപാടില്ലായ്മയിൽ പ്രതിഷേധിച്ച് രാജി വെക്കുന്ന പ്രവർത്തകർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുഴുവൻ വാർഡുകളിൽ മൂന്നാം ബദലായി മത്സരിക്കാനാണ് നീക്കം. ചെർക്കളം അബ്ദുല്ല, പി.ബി. അബ്ദുൽ റസാഖ്, ഗോൾഡൻ അബ്ദുൽ ഖാദർ എന്നിവർ ഉണ്ടായിരുന്നെങ്കിൽ ഇത്തരക്കാരെ എന്നേ പിടിച്ചു പുറത്താക്കിയേനെയെന്നും മണ്ഡലത്തിലും ജില്ലയിലും ആർജവമുള്ള നേതാക്കൾ ഇല്ലാത്തതിൻ്റെ കുറവ് കാണുന്നതായും പ്രവർത്തകർ പറയുന്നു.
അതിനിടെ കാലാകാലങ്ങളായി മുസ് ലിം ലീഗിൻ്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് കുമ്പള പഞ്ചായത്ത് ഭരിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട മൂന്ന് വാർഡുകൾ ലീഗിൻ്റെ കൈയ്യിൽ നിന്നു നഷ്ടപെട്ടതോടെ എസ്.ഡി.പി.ഐ അംഗത്തിൻ്റെ പിന്തുണയോടെയാണ് കഷ്ടിച്ച് ഭരണം നിലനിർത്തുന്നത്.
എന്നാൽ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്ന ഇപ്പോഴതെ സാഹചര്യത്തിൽ നാല് മാസങ്ങൾക്കകം നടക്കുന്ന തെരഞ്ഞെടുപ്പിൽ ഭരണവും കൂടി നഷ്ടപെടാൻ സാധ്യതയുണ്ടെന്നാണ് ലീഗ് പ്രവർത്തകർ ആശങ്ക പ്രകടിപ്പിക്കുന്നത്.
അങ്ങനെ സംഭവിച്ചാൽഅതിന്റെ ഉത്തരവാദിത്വം ആർക്കായിരിക്കുമെന്ന് അണികൾ നേതൃത്വത്തോട് ആരായുകയാണ്.
Very good, what about kumble Busstand shelter ?