കാസർകോട്: വൊർക്കടിയിൽ മകൻ മാതാവിനെ ചുട്ടു കൊന്നത് പിണറായി സർക്കാരിന്റെ തുടർ ഭരണത്തിൽ പൊൻതൂവലാണെന്നു ബി ജെ പി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി പി ആർ സുനിൽ അപലപിച്ചു. ലഹരിക്ക് അടിമയായ മകൻ അമ്മയെ ചുട്ടുകൊന്ന സംഭവം ദാരുണവും മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണ്. ലഹരിക്ക് അടിമകളാകുന്നവർ ആദ്യം ആക്രമിക്കുന്നത് സ്വന്തം കുടുംബത്തെത്തന്നെയാണ്. ലഹരി മാഫിയയെ ഇല്ലാതാക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതരമായ ഗുരുതര വീഴ്ച്ചയുടെ പരിണിത ഫലമാണ് വൊർക്കാടിയിലെ കൊലപാതകം. നികുതി വരുമാനം ലക്ഷ്യമിട്ട് കൂടുതൽ ഔട്ട്‌ലെറ്റുകൾ തുടങ്ങി മദ്യ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാരിന് ഇതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്നു ഒഴിഞ്ഞുമാറാനാവില്ലെന്നു അദ്ദേഹം പറഞ്ഞു. മദ്യവും കഞ്ചാവും നാട്ടിൽ ഏതു പ്രായക്കാർക്കും ലഭ്യമാകുന്ന സാഹചര്യമാണ്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം തടയാൻ യുവജന സംഘടനകളും സാമുദായിക – സാമൂഹിക – രാഷ്ട്രീയ സംഘടനകളും കൈകോർക്കണമെന്നു സുനിൽ അഭ്യർത്ഥിച്ചു.
