ആണ്‍സുഹൃത്തിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം 20 കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി; 7 പേര്‍ പിടിയില്‍

ഭുവനേശ്വര്‍: ഒഡീഷയില്‍ 20 കാരിയായ കോളേജ് വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ആണ്‍സുഹൃത്തിനെ കെട്ടിയിട്ട ശേഷമാണ് വിദ്യാര്‍ത്ഥിനിയെ സംഘം ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ പ്രതികളായ 7 പേരെ പിടികൂടിയെന്ന് പൊലീസ് പറഞ്ഞു. മൂന്നുപേരെ പിടികൂടാനുണ്ട്. ഞായറാഴ്ച രാത്രി ഗോപാല്‍പൂരിലെ ബീച്ചിന് സമീപമാണ് കൂട്ടബലാത്സംഗം നടന്നത്. കഴിഞ്ഞയാഴ്ച പുരിയിലെ ഒരു ബീച്ച് ഹോട്ടലില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് തീരദേശ ഒഡീഷ പട്ടണത്തില്‍ നടക്കുന്ന രണ്ടാമത്തെ കൂട്ടബലാത്സംഗമാണിത്. ആളൊഴിഞ്ഞ വീട്ടിലേക്ക് പെണ്‍കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയ ശേഷമാണ് പീഡനം. പത്ത് പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്ന് ഇരുപതുകാരി പരാതിയില്‍ പറയുന്നു. മദ്യപിച്ച കുറ്റവാളികള്‍ ആദ്യം അസഭ്യം പറഞ്ഞതോട സുഹൃത്ത് ചോദ്യം ചെയ്തു. പിന്നാലെ അക്രമികള്‍ സുഹൃത്തിനെ മര്‍ദ്ദിക്കുകയും വിദ്യാര്‍ഥിനിയുടെ വായ മൂടിക്കെട്ടി ആളൊഴിഞ്ഞ വീട്ടിലേക്കെത്തിച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെ പെണ്‍കുട്ടി ആണ്‍സുഹൃത്തിനൊപ്പം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കൗണ്‍സിലിങ് നല്‍കി വരികയാണെന്നു പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page