സാമ്പത്തിക തര്‍ക്കം; അയല്‍വാസിയായ 48 കാരിയെ യുവാവ് കൊന്ന് കുഴിച്ചുമൂടി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ 48കാരിയെ അയല്‍വാസി കൊന്ന് കുഴിച്ചുമൂടി. വെള്ളറട പനച്ചമൂട്ടില്‍
പ്രിയംവദയാണ് കൊല്ലപ്പെട്ടത്. അയല്‍വാസി വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മൃതദേഹം കുഴിച്ചിടാന്‍ വിനോദിനെ സഹായിച്ചുവെന്ന് പറയുന്ന സഹോദരന്‍ നെയ്യാറ്റിന്‍കര സ്വദേശി സന്തോഷും കസ്റ്റഡിയിലാണ്. ഇക്കഴിഞ്ഞ 12നാണ് കൊല നടന്നത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയം പ്രിയംവദയെ വീട്ടില്‍ കയറി മര്‍ദിച്ചു. പിന്നീട് ബോധരഹിതയായപ്പോള്‍ തൊട്ടുടുത്തുള്ള മറ്റൊരു വീട്ടില്‍ കൊണ്ടിട്ടു. ബോധംവീണപ്പോള്‍ കഴുത്തു ഞെരിച്ച് കട്ടിലടിയില്‍ വെച്ചു. രാത്രി വീട്ടിനോട് ചേര്‍ന്ന് കുഴിയെടുത്ത് പാറമണല്‍ കൊണ്ട് മൂടിയെന്നാണ് വിനോദിന്റെ മൊഴി. സാമ്പത്തിക തര്‍ക്കമാണ് കൊലക്ക് കാരണമെന്നാണ് പ്രതി വിനോദ് നല്‍കിയ മൊഴി. വിനോദ് നല്‍കാനുള്ള പണം പ്രിയംവദ ചോദിച്ചതാണ് പ്രകോപനത്തിന് കാരണം. ജൂണ്‍ 12-ാം തീയതി മുതലാണ് പ്രിയംവദയെ കാണാതായത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതിനാല്‍ പ്രിയംവദ ഒറ്റയ്ക്കായിരുന്നു താമസം. രണ്ട് പെണ്‍മക്കളുണ്ട്. അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് മക്കള്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ പ്രതിയുടെ ഭാര്യാമാതാവ് സരസ്വതിയുടെ വെളിപ്പെടുത്തല്‍ വഴിത്തിരിവായി. തന്റെ വീടിന് സമീപത്ത് രക്തക്കറകള്‍ കണ്ടതായി വൈദികനോട് സരസ്വതി സംശയം പറഞ്ഞിരുന്നു. പ്രതിയുടെ മകള്‍ കട്ടിലിന് താഴെ ഒരു കൈ കണ്ടുവെന്ന് അമ്മൂമ്മയോട് പറഞ്ഞിരുന്നു. കൊലപാതക സംശയം ചൂണ്ടികാണിച്ച് നാട്ടുകാരടക്കം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മത മൊഴി ലഭിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page