രഞ്ജിത. ജി. നായരുടെ മരണം: അറസ്റ്റിലായ ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രന്റെ ഫോണിലേക്ക് തെറിയുടെ പൊങ്കാല, സഹികെട്ട പൊലീസ് ഒടുവില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

കാസര്‍കോട്: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട രഞ്ജിത. ജി. നായര്‍ക്കെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ കമന്റിട്ട വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്ര (53)നെ ഹൊസ്ദുര്‍ഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. സര്‍വ്വീസില്‍ നിന്നു സസ്‌പെന്റ് ചെയ്തതിനു പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പവിത്രനെതിരെ പൊലീസ് കേസെടുത്തത്. എന്‍എസ്എസ് ഹൊസ്ദുര്‍ഗ് യൂണിയന്‍ പ്രസിഡണ്ട് പ്രഭാകരന്‍ കരിച്ചേരി നല്‍കിയ പരാതി പ്രകാരമാണ് കേസ്.

വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസില്‍ വെള്ളിയാഴ്ച രാവിലെ നടന്ന ഒരു ഔദ്യോഗിക യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ പവിത്രനെ കസ്റ്റഡിയിലെടുത്ത് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റു രേഖപ്പെടുത്തിയത്. കസ്റ്റഡിയില്‍ എടുത്തതിനു തൊട്ടുപിന്നാലെ തന്നെ പവിത്രന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒന്നിനു പിറകെ ഒന്നായി അഞ്ഞൂറിലേറെ കോളുകളാണ് പവിത്രന്റെ ഫോണിലേക്ക് എത്തിയത്. ഓരോ ഫോണ്‍ അറ്റന്റ് ചെയ്തപ്പോഴും പൊലീസ് ചെവിയില്‍ വിരല്‍ തിരുകുകയായിരുന്നുവത്രെ. ഫോണ്‍ വിളിച്ചവരില്‍ അടുത്ത സുഹൃത്തുക്കളും ഉണ്ടായിരുന്നു. തെറിയഭിഷേകം കേട്ട് നില്‍ക്കപ്പൊറുതിയില്ലാതെ വന്നപ്പോള്‍ പൊലീസ് ഫോണ്‍ സ്വിച്ച് ഓഫാക്കിയാണ് തെറി കേള്‍ക്കുന്നതില്‍ നിന്നു രക്ഷപ്പെട്ടത്.

വിവാദപരാമര്‍ശവുമായി ബന്ധപ്പെട്ട പ്രധാന തെളിവ് പവിത്രന്റെ ഫോണാണെന്നു പൊലീസ് പറഞ്ഞു. ഇതിലേക്ക് വന്നതും പോയതുമായ എല്ലാ കോളുകളും മെസേജുകളും സൈബര്‍ പൊലീസിന്റെ സഹായത്തോടെ പിരശോധിക്കാനുള്ള ആലോചനയിലാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page