മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ നിന്ന് ചാടിപ്പോയ വാറന്റ് പ്രതി അറസ്റ്റില്‍; പിടിയിലായത് മുംബൈയിലേയ്ക്കു കടന്നുവെന്ന പ്രചരണത്തിനിടയില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ നിന്നു രക്ഷപ്പെട്ട വാറന്റ് പ്രതി അറസ്റ്റില്‍ . ഹൊസബെട്ടു , സല്‍മ മന്‍സിലിലെ സിദ്ദിഖ് സാരിഖ് ഫര്‍ഹാ ( 29 )നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് ഇയാള്‍ ലോക്കപ്പില്‍ നിന്നു രക്ഷപ്പെട്ടത്. വെള്ളം കൊടുക്കുന്നതിനിടയില്‍ പാറാവു നിന്നിരുന്ന പൊലീസുകാരനെ തള്ളി മാറ്റി രക്ഷപ്പെടുകയായിരുന്നുവത്രെ. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിനിടയിലാണ് ഇയാള്‍ മുംബൈയിലേയ്ക്ക് കടന്നുവെന്ന പ്രചാരണം തുടങ്ങിയത്. എന്നാല്‍ ഇതു വിശ്വസിക്കാന്‍ അന്വേഷണ സംഘം തയ്യാറായില്ല. പ്രതി മഞ്ചേശ്വരം ഭാഗത്തു തന്നെ ഉണ്ടാകുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത് . 2019 മെയ് 25 ന് വൈകുന്നേരം കുഞ്ചത്തൂര്‍, തൂമിനാട് വച്ച് പൊലീസിനു നേരെ കല്ലെറിയുകയും പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് സിദ്ദിഖ്. യു.ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു നടന്ന പ്രകടനത്തിനിടയിലാണ് സംഘര്‍ഷം ഉണ്ടായത്. പ്രസ്തുത കേസില്‍ സിദ്ദിഖിനെ കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിടിക്കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഒളിവിലായിരുന്ന ഇയാളെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ലോക്കപ്പില്‍ നിന്നു രക്ഷപ്പെട്ടസംഭവം ഉണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മയക്കുമരുന്നു-മദ്യക്കടത്തു തുടരുമ്പോള്‍ അതിര്‍ത്തി മേഖലയിലെ എക്‌സൈസ് ഓഫീസില്‍ ഇന്‍സ്‌പെക്ടറില്ല; പുതിയ ഇന്‍സ്‌പെക്ടര്‍ എത്തിയാല്‍ ഓഫീസിലേക്കു കടക്കാന്‍ മാര്‍ഗ തടസ്സവും

You cannot copy content of this page