ഹണിമൂണിനു പോയ നവ ദമ്പതികളെ കാണാതായ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്; നവവധുവും ക്വട്ടേഷന്‍ സംഘവും അറസ്റ്റില്‍

ലക്‌നൗ: മേഘാലയയിലേക്ക് ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയ നവദമ്പതികളെ കാണാതായ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്. നവവധുവും ക്വട്ടേഷന്‍ സംഘാംഗങ്ങളായ മൂന്നു പേരും അറസ്റ്റില്‍. യുവതിയുടെ കാമുകനെന്നു കരുതുന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശ്, ഇന്‍ഡോര്‍ സ്വദേശിനിയായ സോനം രഘുവംശി, ക്വട്ടേഷന്‍ സംഘാംഗങ്ങളായ ബിക്കി ഠാക്കൂര്‍, ആകാശ്, ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. സോനയുടെ കാമുകന്‍ രാജ് ദശ്‌വാദ് ആണ് കസ്റ്റഡിയിലുള്ളത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു.
കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം ഇങ്ങനെ: ‘ ഇന്‍ഡോര്‍ സ്വദേശിനിയായ സോനവും ഉത്തര്‍ പ്രദേശ് സ്വദേശിയായ രാജരഘുവംശിയും തമ്മിലുള്ള വിവാഹം മെയ് 11ന് ആണ് നടന്നത്. അത്യാഡംബരത്തോടെയായിരുന്നു വിവാഹം. മെയ് 20ന് നവദമ്പതികള്‍ മേഘാലയയിലേക്ക് ഹണിമൂണിനു പോയി. അവിടെ വച്ച് മെയ് 23ന് നവദമ്പതികളെ കാണാതായി. ഇരുവരുമായുള്ള ബന്ധം നഷ്ടപ്പെട്ടതോടെ മാതാപിതാക്കള്‍ മേഘാലയ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വെ സൗദാജ് വെള്ളച്ചാട്ടത്തിനു സമീപത്തെ മലയിടുക്കില്‍ നവവരന്റെ മൃതദേഹം കണ്ടെത്തി. സോനയ്ക്കായുള്ള അന്വേഷണം തുടരുന്നതിനിടയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി വാടകയ്‌ക്കെടുത്ത സ്‌കൂട്ടര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇതോടെ സംഭവത്തില്‍ സംശയം ഉയര്‍ന്നു. നവദമ്പതികളെ തട്ടിക്കൊണ്ടു പോവുകയോ, കൊലപ്പെടുത്തുകയോ ചെയ്തിരിക്കാമെന്നാണ് പൊലീസ് കരുതിയത്. അന്വേഷണം തുടരുന്നതിനിടയിലാണ് സോനയെ ജൂണ്‍ എട്ടിന് ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ കണ്ടെത്തിയത്. യുവതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ തിരക്കഥ വെളിച്ചത്തു വന്നത്. കൂടുതല്‍ അന്വേഷണത്തിനായി മേഘാലയ പൊലീസ് ഗാസിപൂരില്‍ എത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page