തൃശൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് ചാടി അധ്യാപിക ജീവനൊടുക്കി. ചെറുതുരുത്തി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ സിന്ധോൾ(സിന്ധു-40) ആണ് മരിച്ചത്. നിലമ്പൂരിൽ നിന്നു കോട്ടയത്തേക്ക് പോകുകയായിരുന്ന പാസഞ്ചർ ട്രെയിൻ ബുധനാഴ്ച രാത്രി 7 ന് ചാലക്കുടി പാലത്തിലെത്തിയപ്പോഴാണ് സിന്ധോൾ പുഴയിലേക്ക് ചാടിയത്. സഹയാത്രക്കാരനായ യുവാവാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാസേന എത്തി നടത്തിയ തിരച്ചിലിൽ പാലത്തിനു കുറേ അകലെ അമ്പലക്കടവ് പരിസരത്തു നിന്ന് രാത്രി 9.35ഓടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട്ട് നിന്ന് സ്ഥലം മാറി 3 ദിവസം മുൻപാണ് ചെറുതുരുത്തിയിൽ ജോലിയിൽ പ്രവേശിച്ചത്. ഭർത്താവ് ജയപ്രകാശ് പന്തളത്ത് ഹോട്ടൽ സൂപ്പർവൈസറാണ്.
