ഹൈദരാബാദ്: പിതാവ് ബിഎംഡബ്ല്യു കാര്‍ വാങ്ങിക്കൊടുക്കാത്തതിനെത്തുടർന്ന് 21കാരന്‍ ജീവനൊടുക്കി. തെലങ്കാനയിലെ മേദക് ജില്ലയിലാണ് സംഭവം നടന്നത്. ബൊമ്മ ജോണിയെന്ന യുവാവാണ് മരിച്ചത്. മെയ് 31ന് പിതാവ് കങ്കയ്യയോട് കാര്‍ വാങ്ങിത്തരാന്‍ യുവാവ് വാശിപിടിച്ചിരുന്നു. കര്‍ഷകനായ പിതാവ് തന്റെ കയ്യില്‍ ബിഎംഡബ്ല്യു കാര്‍ വാങ്ങിത്തരാനുള്ള പണമില്ലെന്ന് പറയുകയും പകരം സിഫ്റ്റ് ഡിസൈര്‍ വാങ്ങാമെന്ന് മകന് ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു. പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷം പഠനം നിർത്തിയ ബൊമ്മ ജോണി അന്നുമുതൽ വെറുതെ ഇരിക്കുകയായിരുന്നുവെന്നും പിതാവ് കങ്കയ്യ തന്റെ കൃഷിഭൂമിയിൽ കൃഷി ചെയ്താണ് ഉപജീവനം കണ്ടെത്തിയിരുന്നതെന്നും ജഗദേവ്പൂർ സബ് ഇൻസ്പെക്ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു. നേരത്തെ തനിക്ക് പുതിയൊരു വീട് പണിത് നല്‍കണമെന്ന് ആവശ്യപ്പെട്ട് വഴക്കുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ബിഎംഡബ്ല്യു കാറിന് വേണ്ടിയും വാശിപ്പിടിച്ചത്. ബിഎംഡബ്ല്യു കാർ കിട്ടില്ലെന്ന് ഉറപ്പായതോടെ കീടനാശിനി കഴിച്ച് യുവാവ് ജീവനൊടുക്കുക യായിരുന്നു. കുടുംബാംഗങ്ങൾ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചു. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയില്ലെന്ന് പോലീസ് പറഞ്ഞു.
